ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുവാന്‍ ആവശ്യപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ്. മാര്‍ച്ച് 19നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തലേ ദിവസമാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. ഉടനെ യുപിയിലേക്ക് പോകണമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു.
യുപിയില്‍ നിന്നും അപ്പോള്‍ ദല്ഹിയിലെത്തിയിട്ടുണ്ടായിരുന്നുള്ളു. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആകെ ആശയകുഴപ്പമായിരുന്നു. ഒരു ജോടി അധികം വസ്ത്രങ്ങള്‍ പോലും എടുക്കാതെയാണ് ലക്നൗവില്‍ എത്തുന്നത്. ആദിത്യനാഥ് പറഞ്ഞു. രാംദേവിന്റെ പതഞ്ജലി യോഗ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗ് മഹോത്സവം 2017ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനി ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കില്‍ അത് ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി പോകുമായിരുന്നു. അത്കൊണ്ട് സമ്മതിക്കുകയായിരുന്നു. യുപിയെ വളരെ നന്നായി എനിക്കറിയാം. യുപി മുതല്‍ പാര്‍ലമെന്റ് വരെ തെരുവിലൂടെ നടന്ന് ക്ഷേത്രങ്ങളില്‍ നിന്നും മഠങ്ങളില്‍ നിന്നും ഭിക്ഷയെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടര്‍ന്നായിരിക്കും സംസ്ഥാനം മുന്നോട്ട് പോവുകയെന്നും യോഗി പറഞ്ഞു. കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ പഠിച്ചതും മോദിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: