ചങ്ങനാശേരി: ഫാത്തിമാപുരം ഡംബിംഗ് യാര്‍ഡില്‍ മാലിന്യം കുന്നുകൂടുന്നത് ദുരിതമാവുന്നു. യാര്‍ഡില്‍ നിന്നുള്ള ദുര്‍ഗന്ധം കിലോമീറ്ററുകള്‍ക്ക് അകലേക്ക് വ്യാപിക്കുന്നു.മാസം ഒരു ലക്ഷത്തിലേറെ രൂപ ഫാത്തിമാപുരം ഡംബിംഗ് യാര്‍ഡിലെ മാലിന്യ സംസ്ക്കരണത്തിന് ചെലവഴിച്ചതായാണ് നഗരസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. മാലിന്യം അവിടെ നിന്നു നീക്കം ചെയ്യുകയോ ജൈവവള നിര്‍മ്മാണം നടക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഈയിനത്തില്‍ ലക്ഷങ്ങളാണ് നഗരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്.
മാലിന്യ വിഷയത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി നടക്കുന്ന അഴിമതിയുടെയും ആരോഗ്യവിഭാഗം ഉേദ്യാഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലമാണ് ഫാത്തിമാപുരം ഡംബിംഗ് യാര്‍ഡില്‍ മാലിന്യം ഇരുപതടി ഉയരത്തില്‍ കുന്നുകൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: