ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ താരങ്ങളുമായി ഇനി ഒരു സൗഹൃദത്തിനുമില്ലെന്ന തരത്തില്‍ തന്റെ പേരില്‍ വന്ന പ്രസ്താവന ഊതിപ്പെരുപ്പിച്ചതെന്ന് ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് വിവാദം മയപ്പെടുത്തി ഇന്ത്യന്‍ നായകന്റെ വിശദീകരണം.
ധര്‍മശാല ടെസ്റ്റിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചുവെന്നാണ് കോഹ്ലിയുടെ വിശദീകരണം.
താന്‍ പറഞ്ഞത് ഓസീസ് ടീമിലെ എല്ലാവരെയും കുറിച്ചല്ല. എതാനും ചില വ്യക്തികളെ ഉദ്ദേശിച്ചു മാത്രമാണ്. ഐപിഎലില്‍ കളിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ അംഗങ്ങളായ ഓസീസ് താരങ്ങളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും അതു പഴയപടി തുടരുമെന്നും വിരാട് വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ കളിക്കാര്‍ നല്ല സുഹൃത്തുക്കളാണെന്ന വിശ്വാസം ഇനി തനിക്കില്ലെന്നായിരുന്നു കോഹ്ലിയുടെ പരാമര്‍ശം. പരമ്പരയിലെ അവരുടെ പെരുമാറ്റം ഈ ധാരണ മാറ്റി. ഇങ്ങോട്ടു പറഞ്ഞാല്‍ അങ്ങോട്ടും പറയുന്നതാണ് ഞങ്ങളുടെ ശൈലി. കിട്ടുന്നതിലും നന്നായി അങ്ങോട്ടു കൊടുക്കുമെന്നുമാണ് കോഹ്ലി പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.
പരമ്പരയിലെ ആദ്യ ടെസ്റ്റിനു മുന്‍പ് ഓസ്ട്രേലിയന്‍ താരങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് കോഹ്ലി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: