ന്യൂദല്‍ഹി: അയര്‍ലന്‍ഡിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ഇന്നിങ്ങ്സ് വിജയം. ഇന്നിങ്ങ്സിനും 172 റണ്‍സിനുമാണ് അഫ്ഗാന് പോരാളികള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഫോളോ ഓണ്‍ ചെയ്ത അയര്‍ലന്‍ഡിനെ രണ്ടാം ഇന്നിങ്ങ്സില്‍ 104 റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാന്റെ കൂറ്റന്‍ ജയം. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് അഫ്ഗാന് വിജയതീരമണിഞ്ഞത്.
നേരത്തെ അഫ്ഗാന് ഒന്നാം ഇന്നിങ്ങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 537 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. 145 റണ്‍സെടുത്ത അസ്ഗര്‍ സ്റ്റാനിക്സായും 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അഫ്സര്‍ സസായിയുമാണ് അഫ്ഗാനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച അയര്‍ലന്‍ഡ് 261 റണ്‍സിന് പുറത്തായി. ഇതോടെ അഫ്ഗാന് 276 റണ്‍സിന്റെ ലീഡ്. തുടര്‍ന്ന് ഫോളോ ഓണിനയക്കപ്പെട്ട അയര്‍ലന്‍ഡ് രണ്ടാം ഇന്നിങ്ങ്സില്‍ തകര്‍ന്നു തരിപ്പണമായി. 20 ഓവറില്‍ 40 റണ്‍സിന് ആറ് വിക്കറ്റ് പിഴുത മുഹമ്മദ് നബിയാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. റഷീദ് ഖാന് മൂന്ന് വിക്കറ്റുമെടുത്തു. അഫ്ഗാന്റെ അസ്ഗര്‍ മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: