ന്യൂദല്‍ഹി: ഭോപ്പാല്‍ ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്ഫോടനം നടത്തിയവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17ന് ദസ്റ സമയത്ത് ലക്നൗവില്‍ നടത്തിയ റാലിയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പരിപാടി.
രാംലീല മൈതാനിയിലായിരുന്നു പരിപാടി. ഐഎസ് ബന്ധമുള്ള ഭീകരസംഘടയിലെ മുഹമ്മദ് ഡാനിഷും ആത്തിഫ് മുസാഫറും ചില സുഹൃത്തുക്കളുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇവരിപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുണ്ട്. മൈതാനത്തിനു സമീപം സ്റ്റീല്‍ ബോംബുകള്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ പൊട്ടിയില്ല.
ജി.എം. ഖാന് എന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയാണ് ബോംബുകള്‍ വയ്ക്കാന്‍ ഏല്‍പ്പിച്ചത്. വ്യോമസേനയുടെ സ്റ്റിക്കര്‍ പതിച്ച ഖാന്റെ ബൈക്കിലാണ് ബോംബുകള്‍ ലക്നൗവില്‍ എത്തിച്ചതും. ഇവ വേദിക്കടുത്തുള്ള ചവറ്റുകൊട്ടയിലിട്ടു. എന്നാല്‍ പൊട്ടിയില്ല. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോള്‍ വയര്കഷണങ്ങള് മാത്രമാണ് കണ്ടത്. ടൈമറുകളും ബോംബുകളും ഒന്നുമുണ്ടായിരുന്നില്ല.
ഭോപ്പാല്‍ ഉജ്ജൈന്‍ പാസഞ്ചര്‍ വരുന്ന സമയത്ത് ട്രാക്കില്‍ ബോംബുവച്ചതിന് ആറു പേരാണ് അറസ്റ്റിലായത്. ഖൊറാസാന്‍ എന്ന ഐഎസ് വിഭാഗത്തിന്റെ തലവന്‍ ആത്തിഫാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: