തിരുവനന്തപുരം: ധനകാര്യവിഭാഗത്തിലെ ഇ-ഫയലിംഗ് താളം തെറ്റി; പദ്ധതി വിഹിതം നല്കാന് സാധിക്കുന്നില്ല. ഖജനാവില്‍ ഫണ്ട് ഇല്ലാത്തതിനാല്‍ സെര്‍വര്‍ തകരാറിലാക്കിയതാണെന്നും ആരോപണമുണ്ട്.
സെക്രട്ടേറിയറ്റിലെ ഇ-ഫയലിംഗ് സംവിധാനത്തിലൂടെയാണ് ധനവകുപ്പിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഓരോ വകുപ്പിനുമുള്ള പദ്ധതി വിഹിതം നല്‍കുന്നത് ഈ സംവിധാനം വഴിയാണ്. ഫണ്ട് ചെലവഴിക്കലുമായി ബന്ധപ്പെട്ട അവസാന തീര്‍പ്പും ധനകാര്യ വകുപ്പിലാണ്.
രണ്ടാഴ്ചയായി രാവിലെ മുതല്‍ ഉച്ചവരെ ഇ-ഫയലിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ഉച്ചയ്ക്ക് ശേഷം സെര്‍വര്‍ പണിമുടക്കും. ഇതോടെ ഉച്ചകഴിഞ്ഞുള്ള ഫയലിംഗുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ ജീവനക്കാര്‍ വെറുതെ ഇരിക്കുകയാണ്. ഐടി വിഭാഗത്തിനാണ് തകരാര്‍ പരിഹരിക്കേണ്ട ചുമതല.
വിദഗ്ദ്ധ പരിശോധനയില്‍ ധനകാര്യ വിഭാഗത്തിലെ ഒരു കമ്പ്യൂട്ടര്‍ സ്വയം ഫയല്‍ നിര്‍മ്മിക്കുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഉച്ചവരെ സുഗമമായി പ്രവര്‍ത്തിക്കുന്ന സെര്‍വറിന് ഉച്ചയ്ക്ക് ശേഷം എങ്ങനെ തകരാര്‍ സംഭവിക്കുന്നു എന്ന് രണ്ടാഴ്ചയായിട്ടും കണ്ടെത്താന്‍ സാധിച്ചില്ല.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ രാത്രിയും പകലും ചെയ്താല്‍ തീരാത്ത ജോലിയാണ് ധനകാര്യവിഭാഗത്തിലേത്. ബജറ്റില്‍ ഓരോ വിഭാഗത്തിനും അനുവദിച്ച കോടിക്കണക്കിന് രൂപ മാര്‍ച്ച് 31ന് മുമ്പ് നല്‍കണം. പൊതുമരാമത്ത് വകുപ്പിനാണ് കൂടുതല്‍ തുക നല്‍കേണ്ടത്. ഓരോ പദ്ധതിക്കും അനുമതി നല്‍കിയാലേ പൊതുമരാമത്ത് വകുപ്പിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ തുക മാര്‍ച്ചി 31ന് മുമ്പ് നല്കാന് സാധിക്കൂ. പുതിയ പദ്ധതികളുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെങ്കിലും ധനവകുപ്പിന്റെ അനുമതി വേണം.
എല്ലാ വകുപ്പുകള്‍ക്കും നല്കാന് മതിയായ ഫണ്ട് ട്രഷറികളില്‍ ഇല്ലാത്തതിനാല്‍ സെര്‍വര്‍ തകരാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ആരോപണമുയര്‍ന്നു. റവന്യൂവില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ഖജനാവില്‍ എത്തിച്ചേര്‍ന്നില്ല. ബിവറേജസ് കോര്‍പ്പറേഷനിലെ വരുമാനത്തിലും കാര്യമായ കുറവ് സംഭവിച്ചു. ക്ഷേമ പെന്‍ഷനുകളുടെ കോടിക്കണക്കിന് തുക നല്‍കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നല്‍കാനും കോടികള്‍ വേണം. ഇതിനെല്ലാം കൂടി നല്‍കാനുള്ള പണം ട്രഷറികളില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: