കുറുപ്പംപടി: പുല്ലുവഴിയില്‍ പത്തുവയസുള്ള ബാലികയെ ഒരു വര്‍ഷമായി പീഡിപ്പിച്ച ബന്ധുവും അമ്മയുടെ കാമുകനും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍. ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോള്‍ വളയന്ചിറങ്ങരയില് താമസിക്കുന്നതുമായ ശേഖര്‍ (50), കോതമംഗലം ടിബികുന്ന് പാണാട്ട് വീട്ടില്‍ ജോയി (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം, ബാല നീതി നിയമം(പോക്സാ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയ അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡനം നടന്നതായി ബോദ്ധ്യപ്പെട്ടത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികള്‍ രണ്ടുപേരും അമ്മയുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്നവരായിരുന്നു. ഇതിനിടയിലാണ് കുട്ടിയെയും പീഡിപ്പിച്ചിരുന്നത്. എതിര്‍ക്കുമ്പോള്‍ കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി അമ്മ പ്രതികളില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നല്കി. പ്രതികളെ റിമാന്റ് ചെയ്തു.
കുറുപ്പംപടി സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പി.എം. ഷമീര്‍, സുരേഷ്, എഎസ്ഐ ജോയി, സീനിയര്‍ സിവില്‍ ഓഫീസര്‍ അനില്‍ വര്‍ഗീസ്, ഡബ്ല്യൂസിപിഒ ബിന്ധു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: