തൃശൂര്‍: ബംഗാളില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്. കണ്‍സ്യൂമര്‍ ഫെഡ് പേരില്‍ അരി വാങ്ങിയത് ബംഗാളില്‍ നിന്നല്ല. സപ്ലൈകോ കരിമ്പട്ടികയില്‍പ്പെടുത്തിയ ഹഫ്സര്‍ ഗ്രൂപ്പില്‍ നിന്നാണ് അരി വാങ്ങിയിട്ടുള്ളത്. 23.30 രൂപ വിലയുള്ള സ്വര്ണ്ണമസൂരി എന്ന അരിയാണ് 27 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഹഫ്സര്‍ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. ഈ ഇനത്തില്‍ ഖജനാവിന് രണ്ടു കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഫെഡ് എം.ഡി രാമനുണ്ണി ഉള്‍പ്പെടെയുള്ളവര്‍ ബംഗാളില്‍ പോയി അരി വാങ്ങാന്‍ കരാറുണ്ടാക്കിയെന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞത്. നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 50 ലക്ഷം കിലോ അരിയാണ് വാങ്ങിയിട്ടുള്ളത്. ഇത് 25 രൂപ നിരക്കിലാണ് സഹകരണ അരിക്കടകള്‍ വഴി വിറ്റിഴിക്കുന്നത്.
തൃശൂരില്‍ നിന്നുള്ള മന്ത്രിയും ഈ അഴിമതിക്ക് കൂട്ടുനിന്നു.
കണ്‍സ്യൂമര്‍ ഫെഡ് 27 രൂപക്ക് ഹഫ്സര്‍ ഗ്രൂപ്പില്‍ നിന്ന് അരി വാങ്ങിയ അതേ ദിവസം ഇതെ സ്വര്‍ണ്ണ മസൂരി അരി 23.30 രൂപക്ക് കേരളത്തില്‍ വിറ്റഴിച്ചതിന്റെ രേഖകളും ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫെബ്രുവരി 22 നാണ് ഹഫ്സര്‍ ഗ്രൂപ്പിന് 27 രൂപ നിരക്കില്‍ കരാര്‍ ഒപ്പിട്ട് നല്‍കിയത്. ഇതേ ദിവസം പൊതുവിപണിയില്‍ ഈ അരി 23.30 രൂപക്ക് വിറ്റതിന്റെ രേഖകളാണ് പ്രദര്‍ശിപ്പിച്ചത്.
കടകംപള്ളി സുരേന്ദ്രന് രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: