കോഴിക്കോട്: സ്വര്‍ണ വ്യാപാരികളില്‍ ചുമത്തുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഞ്ചിന് സംസ്ഥാനത്തെ ജ്വല്ലറികള്‍ അടച്ചിടും. മൂന്ന്, നാല്, അഞ്ച് തിയ്യതികളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ എം.പി. അഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു.
കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും സ്വര്‍ണത്തിന് ഇത്തരത്തിലൊരു നികുതിയില്ല. സ്വര്‍ണ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2014ലെ ബജറ്റ് ധനകാര്യ നിയമം ആയപ്പോള്‍ ഉണ്ടായ പിശകാണ് വാങ്ങല്‍ നികുതിക്ക് വഴിവെച്ചത്. മികച്ച രീതിയില്‍ നടക്കുന്ന സ്വര്‍ണ വിപണിയിലെ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കും. അതിനാല്‍ വാങ്ങല്‍ നികുതി പിന്‍വലിക്കണം. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ടിട്ടുണ്ട്.
സ്വര്‍ണ വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് കൈക്കൊള്ളുന്നത്. ധനകാര്യ മന്ത്രിയുടെ പിടിവാശിയാണ് ഇതിന് കാരണമെന്നും എം.പി. അഹമ്മദ് പറഞ്ഞു
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കൊടുവള്ളി, അയമു ഹാജി, എ.കെ. നിഷാദ്, സേതുമാധവന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: