ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉണരുന്നത് പുതിയ സംസ്കാരവുമായി. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ വലിയ മാറ്റമാണ് യുപിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പാന്‍ മാസാലയും ഗുഡ്ക്കയും ച്യൂയിങ് ഗമുമെല്ലാം ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ 9.30ന് തന്നെ ഓഫീസില്‍ എത്തുന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാന കാമ്പസില്‍ കാര്‍ പാര്‍ക്കിങ്ങില്ല. പൂര്‍ണ്ണ ഹാജര്‍. പത്ത് ദിവസം മുമ്പ് ഇതൊന്നും ചിന്തിക്കാനെ സാധിച്ചിരുന്നില്ല. ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം പാന്‍ മസാലയുമായി എത്തിയ ഒരു പ്യൂണിനെ ഉദ്യോഗസ്ഥര്‍ പുറത്താക്കിയിരുന്നു.
എല്ലായിടത്തും ക്യാമറകളുണ്ട്. പാന്‍ മാസലയോ, ച്യൂയിങ് ഗമ്മുമായോ എത്തിയാല്‍ ആയിരം രൂപയാണ് പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 18-20 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വൃത്തിയും ശുചിത്വവും വളരെ പരമപ്രധാനമാണ്.
പണ്ട് 11 മണിയായാലും ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ കാണുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 9.30ന് അവരെത്തുന്നു. ഇത് വലിയ അത്ഭുതമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: