പള്ളുരുത്തി: കുമ്പളങ്ങിയില്‍ ഇഷ്ടിക കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ആശുപത്രിയില്‍. കുമ്പളങ്ങി ആഞ്ഞിലിത്തറ ഫാം റോഡില്‍ വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. ആഞ്ഞിലിത്തറയിലേക്ക് സിമന്റ് കട്ടകയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി റോഡിലെ കുഴിയിലിറങ്ങി വലത്തേക്ക് മറിഞ്ഞ് തലകീഴായി വയലില്‍ വീഴുകയായിരുന്നു. ഡ്രൈവര്‍ കാബിന് ഉള്‍പ്പടെ വെള്ളത്തിലെ ചെളിയില്‍ പുതന്നുപോയി.
വണ്ടിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. കാബിനില്പ്പെട്ട് കുരുങ്ങി ചെളിയില്‍ പുതന്നു പോയ ഡ്രൈവറെ കണ്ടക്കടവ് റോഡിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന കാരാത്തറ വീട്ടില്‍ ഷിജുവാണ് രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍ പത്തനംതിട്ട നാരങ്ങാനം വലിയമലയില്‍ വീട്ടില്‍ പ്രഭീഷ് കുമാര്‍ (30)നെ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ബോര്‍ഡ് കേബിള്‍ ഇടുന്നതിനു വേണ്ടി റോഡ് വെട്ടിപ്പൊളിച്ചി കുഴിയാണ് അപകടത്തിനിടയാക്കിയത്. വഴിയാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: