കാക്കനാട്: വന്യമൃഗങ്ങളെ കൊന്ന് അവയവങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ വില്പന നടത്തുന്ന മൂന്നംഗ സംഘത്തെ വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ പിടികൂടി. കോടനാട് സ്വദേശി സിനോജ് (35), അനീഷ് (37), ദേവസിക്കുട്ടി (60) എന്നിവരാണ് പിടിയിലായത്.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള സൊസൈറ്റിയുടെ ഇന്‍സ്പെക്ടര്‍മാര്‍ റേഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ ആക്ട് 1972 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിനോദിന്റെ വീട്ടില്‍ വില്പയ്ക്കുവച്ചിരുന്ന ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ താക്കോലുകള്‍, മാലകള്‍, ഓറിജിനല്‍ കരടിയുടെ നെയ്യ്, നഖം, പല്ല്, മലംപാമ്പിന്റെ നെയ്യ്, ഉറുമ്പ് തീനി, ട്രാന്‍വന്‍കൂര്‍ ആമകള്‍, നായാട്ടിനുപയോഗിക്കുന്ന തോക്കുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ ഇന്‍സ്പെക്ടര്‍ മതിവാനന്, എസ്പിസിഎ ഇന്‍സ്പെക്ടര്‍ ടി.എം. സജിത്, റേഞ്ച് ഓഫീസര്‍ ജ്യോതിഷ്, എസ്പിസിഎ ഓഫീസര്‍ കെ.ബി. ഇക്ക്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: