കഴിഞ്ഞ ശ്ലോകത്തില്‍, ”പരമം പുരുഷം ചിന്തയന്‍, യാതി” എന്ന് നിര്‍ദ്ദേശിച്ച പരമപുരുഷനായ ഭഗവാനെ വിവരിക്കുന്നു- ”കവിം” അവിടുന്ന് കവിയാണ്. കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവന്‍ വസ്തുക്കളെയും അറിഞ്ഞുകൊണ്ടിരിക്കുന്ന ക്രാന്തദര്‍ശിയാണ്.
പുരാണം-ആദ്യമേയുള്ളവനും എന്നും നിലനില്ക്കുന്നവനുമാണ്-ആദിയുമില്ല, അന്തവും ഇല്ല.
അനുശാസിതാരം-സര്‍വ ബ്രഹ്മാണ്ഡങ്ങളെയും അവയിലെ ദേവ, മനുഷ്യ, ജന്തു, പക്ഷി, വൃക്ഷ ലതാദികളെയും നിയന്ത്രിക്കുന്നവനാണ്.
അണോഃ അണീയാംസം-പരമാണുവിനെക്കാള്‍ ചെറുതുമാണ്. നമ്മുടെ തലയിലെ ഓരോ രോമത്തിന്റെ അഗ്രഭാഗത്തെ പതിനായിരമായി ഭാഗിച്ചാല്‍ ഒരു ഭാഗത്തിന്റെ വലുപ്പമാണ് ജീവാത്മാവിനുള്ളത് എന്ന് ഉപനിഷത് പറയുന്നു.
”ബാലാഗ്രശതഭാധന്യ
ശതധാകല്പിതസ്യ ച
ജീവോ ഭാഗഃ സവിജ്ഞേയഃ”
(ഉപനിഷത്ത് ആ ജീവന്റെ ഉള്ളില്‍, പരമാത്മാവായി ഭഗവാന് ശോഭിക്കുന്നു (അണോ, അണീയാംസം)
സര്വസ്യധാതാരം- എല്ലാത്തിനെയും സൃഷ്ടിച്ചയാളും എല്ലാവര്ക്കും അവരുടെ കര്‍മ്മം അനുസരിച്ച് ഫലം കൊടുക്കുന്നയാളുമാണ്.
അചിന്ത്യരൂപം- ഭഗവാന്റെ രൂപം, പ്രഭാവം ജ്ഞാനം ഇവ ഒന്നും, പണ്ഡിതന്മാരുടെയോ, ജ്ഞാനികളുടെയോ ശാസ്ത്രജ്ഞന്മാരുടെയോ ചിന്താശക്തിക്കു വിഷയമാവുകയേ ഇല്ല.
”യതോളപ്രാപ്യന്യവര്ത്തന്തേ
വാചശ്ചമനസാ സഹ”
എന്നിങ്ങനെ ഉപനിഷത്ത് വിശദീകരിക്കുന്നു.
ആദിത്യവര്‍ണം
ആദിത്യന് വര്‍ണം- പ്രകാശ ശക്തി കൊടുത്തത് പരമപുരുഷനാണ്; അതിനാല്‍ സൂര്യകോടിസമപ്രഭനാണ് എന്ന് പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: