കൊച്ചി: സമൂഹത്തിലെ വ്യക്തി ബന്ധങ്ങളെയും സാംസ്കാരിക സങ്കല്പങ്ങളെയും തകര്‍ത്തെറിയാനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് അവശേഷിക്കുന്ന ഇടതുപക്ഷം നടത്തുന്നുണ്ടെന്ന് പ്രശസ്ത സാമ്പത്തിക വിദ്ഗ്ധന് എസ് ഗുരുമൂര്‍ത്തി.
ഭാരതീയ സംസ്കാരത്തിലൂന്നി സാമൂഹ്യബന്ധങ്ങളെ ആധാരമാക്കി ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം നടത്താനുള്ള നിതി ആയോഗിന്റെ നയരേഖ അതിനാല്‍ തന്നെ ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. പി. പരമേശ്വരന് നവതിയാഘോഷ ചടങ്ങിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗുരുമൂര്‍ത്തി.
നിതി ആയോഗിന്റെ നയരേഖയെ സാധൂകരിക്കുന്ന കാഴ്ചയാണ് നോട്ടു നിരോധനം നിലനിന്ന് മൂന്നു മാസം രാജ്യത്ത് കാണാനായതെന്ന് ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. എല്ലാവരും പരസ്പരം സഹായിച്ചു കൊണ്ട് പണത്തിന്റെ കുറവുകള്‍ പരിഹരിച്ചു.
വ്യക്തി ബന്ധങ്ങളും സാംസ്കാരിക പാരമ്പര്യവും സാമ്പത്തിക രംഗത്തും പ്രാവര്‍ത്തികമാകുമെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നയരേഖയ്ക്ക് വ്യാപകമായ പ്രചാരണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: