കൊച്ചി: അകാരണമായ ഭയം ദളിതരില്‍ നിറയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്ന് പ്രശസ്ത ദളിത് ചിന്തകനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. സഞ്ജയ് പാസ്വാന് പറഞ്ഞു. പി. പരമേശ്വരന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശീയത; മാറുന്ന വീക്ഷണവും പുതിയ വെല്ലുവിളികളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു. മൂന്നു തലമുറയ്ക്ക് ഗുണം ലഭിച്ചില്ലെങ്കില്‍ പിന്നെ സംവരണം കൊണ്ടെന്താണ് പ്രയോജനം. അതിനാല്‍ തന്നെ കുഴപ്പം ജാതിയിലല്ല മറിച്ച് ജാതീയമായി ഉപയോഗിക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് സമൂഹം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ളതാണ്. ഇവരിലേയ്ക്കാണ് രാജ്യത്തെ തകര്‍ക്കാന്‍ ഉന്നം വച്ചുള്ള ശക്തികള്‍ ഇറങ്ങിയിട്ടുള്ളത്. ഈ കുടുക്കില്‍നിന്നും ദളിത്ന്യൂനപക്ഷ വിഭാഗങ്ങളെ രക്ഷിക്കേണ്ടതുണ്ട്. അതിന് ഈ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണം. അത് സംവരണം പോലെ കേവലം ഭൗതികമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാകരുത്. മറിച്ച് ബൗദ്ധിക തലത്തില്‍ ആത്മവിശ്വാസം നല്കുന്ന പ്രബോധനങ്ങള്‍ ഇവര്‍ക്ക് നല്‍കണം. അതിനോടൊപ്പം ദളിത്ന്യൂനപക്ഷ സമൂഹങ്ങളെ തുല്യമായി അംഗീകരിക്കുകയാണ് ഏറെ പ്രധാനം. അപകര്‍ഷതാ ബോധം ഇല്ലാതായാല്‍ തന്നെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകും. അതിനുള്ള സാഹചര്യമാണ് ബൗദ്ധിക തലത്തില്‍ ചെയ്യേണ്ടതെന്നും ഡോ പസ്വാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: