യോഗി ആദിത്യ നാഥ്, ഉത്തര്‍പ്രദേശിനെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഉന്നതിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ നായകനാണ് അദ്ദേഹം. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ മതിയാകാത്ത വ്യക്തിത്വത്തിന്റെ ഉടമ. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് എരിവു പകരാന്‍ മോദിയും കൂട്ടരും രംഗത്തെത്തിച്ച നേതാവ് എന്ന,് കഴിവുകെട്ട അഖിലേഷും കഴിവു കെട്ടവന് എന്ന് തെളിയിച്ച രാഹുല്‍ ഗാന്ധിയും രായ്ക്കു രാമാനം പാടി നടന്നപ്പോള്‍ യോഗി ആദിത്യനാഥ് ഒരു മികച്ച മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വസം അദ്ദേഹം വെറും പത്ത് ദിവസം കൊണ്ട് തന്നെ ശരിയെന്ന് തെളിയിച്ചു.
ആന്റി റോമിയോ സ്ക്വാഡ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നത് ഒരുപക്ഷേ യുപിയിലായിരിക്കും. ബലാത്സംഗങ്ങളും, റോഡില്‍ വരെ സ്ത്രീകള്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം കൊണ്ടുവന്ന പോലീസ് സംഘമാണ് ‘ ആന്റി റോമിയോ സ്ക്വാഡ്’. 23 പേരടങ്ങുന്ന ഈ സംഘം യുപിയിലെ പൊതു ഇടങ്ങളില്‍ നിലയുറപ്പിക്കും. സ്ത്രീകള്‍ക്കെതിരെ ആരു കടന്നുകയറ്റത്തിന് മുതിര്‍ന്നാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നതാണ് ഈ സ്ക്വാഡിന്റെ പ്രത്യേകത.
അറവുശാല പൂട്ടല്‍
അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. ഇതിനായി ഓരോ ജില്ലകളിലേയും പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. അനധികൃതമായി ഗോക്കളെ കടത്തി കൊല്ലുന്നതിനെ കര്‍ക്കശമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബയോമെട്രിക് മെഷീന്‍സ്
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരുടെ ഹാജര്‍ കൃത്യമാക്കാന്‍ എല്ലാ ഓഫീസുകളിലും അദ്ദേഹം ബയോമെട്രിക് മെഷീന്‍സ് സ്ഥാപിച്ചു. എല്ലാ ജീവനക്കാരും രാവിലെ 9.30നും വൈകീട്ട് 5.30 കൃത്യമായിത്തന്നെ വരുന്നതിനും പോകുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
വിരമിച്ചവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു
വിരമിച്ചവരെ വീണ്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമിക്കുന്നത് അദ്ദേഹം ഇല്ലാതാക്കി. 60 കഴിഞ്ഞ ആരും സര്‍വ്വീസില്‍ തിരിച്ചെത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചു.
റോഡ് വികസനം
സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാക്കാന്‍ പദ്ധതികള്‍ ആരംഭിച്ചു. കുണ്ടും കുഴികളും നിറഞ്ഞ എല്ലാ റോഡുകളും ശരിയാക്കാന്‍ അദ്ദേഹം പിഡബ്ല്യു വകുപ്പിന് നിര്‍ദ്ദേശം നല്കി. ജൂണ്‍ 15ന് മുന്‍പാകെ എല്ലാ റോഡുകളും ശരിയാക്കാനാണ് അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പാന്‍മസാല നിരോധനം
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പാന്‍മസാല വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. സ്കൂളുകള്‍, ആശുപത്രി സമീപങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാക്കും. പൊതുയിടങ്ങളില്‍ ഇവ മുറുക്കി തുപ്പുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. പ്ലാസ്റ്റികിന്റെ ഉപയോഗത്തിനും വിലക്ക് ഉണ്ട്.
മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തല്‍
മന്ത്രി സഭയിലെ എല്ലാവരും സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എമാരും ഇവരില്‍ ഉള്‍പ്പെടും . 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്.
കൈലാഷ് മാനസ സരോവര്‍ യാത്രാ സഹായധനം വര്‍ധിപ്പിച്ചു
കൈലാഷ് മാനസ സരോവര്‍ യാത്രാ സഹായധനം ഇരട്ടിയാക്കി. അന്‍പതിനായിരം എന്നത് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഒരാള്‍ക്ക് യാത്രക്ക് ആകെ വരുന്ന ചില രണ്ടര ലക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇത് വലിയൊരു സഹായമാണ് തീര്‍ത്ഥാടകര്‍ക്ക്.
അനാവശ്യ സെക്യൂരിറ്റി പിന്‍വലിച്ചു
സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ള അനാവശ്യ സെക്യൂരിറ്റി ഇല്ലാതാക്കി. സ്റ്റാറ്റസിനു വേണ്ടി സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വേണ്ട എന്ന കര്‍ക്കശ അഭിപ്രായമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വച്ചത്.
ലിംഗ സമത്വം
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പോലീസ് സ്റ്റേഷനിലെ സന്ദര്‍ശകരെ സ്വീകരിക്കുന്ന ഇടങ്ങളില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയേയും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: