വേദവേദാംഗങ്ങളും ഉപനിഷത്തും അധ്യയനം ചെയ്ത് തത്ത്വം മനസ്സിലാക്കിയ ബ്രാഹ്മണര്‍, പരമപദം ‘അക്ഷരം’ (നാശമില്ലാത്തതാണ്) എന്നത്രെ വിവരിക്കുന്നത്.
”ഏതദ്വൈദക്ഷരംഗാര്ഗ്ഗി
ബ്രാഹ്മണാ അഭിവദന്തി”
(ബൃഹ 2.3.8-8)
എന്ന് ഉപനിഷത്തിലും ഇങ്ങനെ തന്നെ അവതരിപ്പിക്കുന്നു. എല്ലാ ഭൗതിക സുഖങ്ങളിലും ദൃഢമായ വിരക്തി വന്ന സന്ന്യാസിമാര്‍ വളരെ നിഷ്ഠയോടെ പ്രയത്നിച്ച്, ആ പരമധാമത്തില്‍ മുക്തന്മാരായി സ്ഥിതി ചെയ്യുന്നു.
സംപ്രാപൈ്യന മൃഷയോ
ജ്ഞാനതൃപ്താഃ
(ജ്ഞാനാമൃതം ആസ്വദിച്ച് തൃപ്തിയടഞ്ഞ ഋഷിമാര്‍, വിളിച്ചു പറയുന്നു) (വേദം)
”അഹം ബ്രഹ്മഃ വേദാഹമേതം പുരുഷം (ഉപനിഷത്ത്)
(ഞാന്‍ ബ്രഹ്മത്തെ അറിയുന്നു, ബ്രഹ്മത്തില്‍ ഉള്‍പ്പെടുന്നു)
ബ്രഹ്മത്തിന്റെ സ്വരൂപ സ്വഭാവാദികള്‍ അറിയാന്‍ ആഗ്രഹിക്കുന്ന സാധകന്മാര് ഗുരുവിനെ ശരണം പ്രാപിച്ച് ബ്രഹ്മചര്യത്തെ അനുഷ്ഠിക്കുന്നു. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ മുതലായവയെ ബ്രഹ്മത്തില്‍ വ്യാപരിക്കുക എന്നതാണ് ബ്രഹ്മചര്യം. ഭൗതിക സുഖങ്ങളില്‍ വിരക്തിനേടുകയും സാത്വികാഹാരങ്ങള് മാത്രം കഴിക്കുകയും ഗുരുവില്‍നിന്ന് വേദവേദാന്തങ്ങള്‍ ശ്രവിക്കുകയും ധ്യാനിച്ചുറപ്പിക്കുകയും ചെയ്യുകവഴി ബ്രഹ്മചര്യ നിഷ്ഠയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
ഏവരും എത്തിച്ചേരേണ്ടതായ ആ പരമപദത്തെപ്പറഅറിയും മാര്‍ഗത്തെപ്പറ്റിയും ചുരുക്കത്തില്‍ ഞാന്‍ ഉപദേശിച്ചു തരാം എന്നു ഭഗവാന് പ്രതിജ്ഞ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: