സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്ഷികാഘോഷകാലത്ത് എ.ആര്. റഹ്മാന് ആലപിച്ച വന്ദേമാതരത്തിന്റെ മുഴക്കം ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാല്‍, ഇന്ന് ചില സ്ഥലങ്ങളില്‍നിന്ന് ദേശീയതയെക്കുറിച്ച് കേള്‍ക്കുന്ന ശബ്ദങ്ങള്‍ ദുഃഖിപ്പിക്കുന്നു.
ഭരണഘടനയിലെ 19ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്നു വാദിക്കുന്നത്. മുഴുവന്‍ വായിക്കണം. ആ സ്വാതന്ത്ര്യം ചില വിഷയങ്ങള്‍ക്ക് കീഴ്പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കാര്യങ്ങളില്‍ ഈ സ്വാതന്ത്ര്യം അനുവദനീയമല്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ ഏതെങ്കിലും ദേശഭക്തനെ സങ്കടപ്പെടുത്താതിരിക്കുമോ. പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ സുപ്രീം കോടതി വിധി പ്രകാരം തൂക്കിക്കൊന്നയാളിന്റെ വാര്‍ഷികം വേറേ ഏതെങ്കിലും രാജ്യത്ത് ആചരിക്കുമോ.
ആ കേസിലെ പ്രതിസ്ഥാനത്തു നില്ക്കുന്നയാള് വിളിച്ചോ എന്നെനിക്കറിയില്ല, പക്ഷേ, ഭാരതം നശിക്കട്ടെ, നശിക്കട്ടെ എന്ന മുദ്രാവാക്യം കേട്ടു. അത് ഭരണഘടനാ പ്രകാരം ജനാധിപത്യ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരേ പ്രതിഷേധിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കണം.
ഭരണഘടനയിലെ മതേതരത്വവും ന്യൂനപക്ഷാവകാശവും സംബന്ധിച്ച കാര്യങ്ങളില്‍ എനിക്ക് പറയാനുണ്ട്. സെക്യുലറിസം ഭരണഘടനയുടെ ഊടും പാവും ആണെന്നേ ഡോ. അംബേദ്കറും ഭരണഘടനാ ശില്‍പ്പികളും കണക്കാക്കിയിട്ടുള്ളു. അതിനെ മതേതരത്വം എന്ന മലയാള വാക്കിലാക്കി ഹൈന്ദവ വിരുദ്ധമായ കാര്യങ്ങള്‍ എന്ന് ചുരുക്കിക്കളയുന്നതില്‍ സങ്കടമുണ്ട്. യുഎസ് കോടതി സെക്യുലറിസത്തെ മതത്തില്‍നിന്ന് ഭിന്നമായത് എന്ന് ഒരു വിധിയില്‍ വ്യാഖ്യാനിച്ചതിന്റെ ചുവടുപിടിച്ചാണിത്. ഭരണഘടനാ നിര്‍മ്മാണസഭയുടെ കൂടിയാലോചനകളിലെ രേഖകളില്‍നിന്ന് വ്യക്തമാകുന്നത്, അടിസ്ഥാനം വ്യക്തിയുടെ മഹാത്മ്യമാണെന്നാണ്. അതായത് സെക്യുലറിസം മതത്തിനു മാത്രമല്ല, വര്‍ണം, ഭാഷ, ജാതി എല്ലാത്തരം സ്വാധീനത്തിനും അതീതമെന്നാണ് അര്‍ത്ഥമാക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 25 മതാവകാശം പ്രചാരിപ്പിക്കാനും പ്രവര്‍ത്തിക്കാനും അവകാശം നല്‍കുന്നുവെന്ന് പറയുന്നുവെന്നാണ് മറ്റൊന്ന്. നാല് വ്യവസ്ഥ പ്രകാരമാണത്. പൊതുജനാരോഗ്യം, പൊതു നിയമവ്യവസ്ഥ, പൊതു സദാചാരം , മൗലികാവകാശം എന്നിവ ലംഘിക്കപ്പെടരുത് എന്നിവയാണത്.
ഭരണഘടന മതേതരത്വം നിര്‍വചിച്ചിട്ടില്ല. ആദ്യകാലത്ത് വാക്കുപോലും ചേര്‍ത്തിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്താണ് അത് ചേര്ത്തതത്. അടിയന്തരാവസ്ഥയിലൂടെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം നടത്തിയിട്ട് ലോകത്തെ ബോധ്യപ്പെടുത്താന്‍ ചെയ്തതാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: