കൊച്ചി:രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തില്‍ പുനര്‍ചിന്തനം നടത്താറായെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സഞ്ജീവ് സന്യാല്‍. പി. പരമേശ്വരന്റെ നവതിയാഘോഷ ചടങ്ങിനോടനുബന്ധിച്ച് വികസനം, പരിസ്ഥിതി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. വി.എസ്. വിജയന്, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവരും സെമിനാറില്‍ സംസാരിച്ചു. ഡോ. സി. എം. ജോയി മോഡറേറ്ററായിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. അതിനാല്‍ രാജ്യത്ത് ഉത്പാദനശേഷിയും കൂടുതലായിരിക്കുമെന്ന് ഡോ. സന്യാല്‍ പറഞ്ഞു. നഗരവത്കരണത്തിന്റെ ഭാഗമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാകുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന വാദം ക്ഷയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ഥിതി ഗുരുതരമാണെന്ന് ഡോ. സന്യാല്‍ പറഞ്ഞു. വൃദ്ധരുടെ ജനസംഖ്യ കേരളത്തില്‍ കൂടുതലാണ്. ഇതിന് ആനുപാതികമായി കേരളത്തില്‍ കുട്ടികള്‍ ജനിക്കുന്നില്ല. അതിനാല്‍ ഉത്പാദനശേഷിയിലും സാമ്പത്തിക ബാധ്യതയിലും കേരളം പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: