അങ്ങാടിപ്പുറം: മീനച്ചൂടിനെ വെല്ലുവിളിച്ച് ഭക്തജനലക്ഷങ്ങള്‍ തിരുമാന്ധാംകുന്നിലമ്മയെ കണ്ടുതൊഴാനെത്തിയപ്പോള് രണ്ടാംപൂരദിനം ആവേശപ്പൂരമായി മാറി.
രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്തോടെയാണ് രണ്ടാംപൂര ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പന്തീരടി പൂജ, 9.30ന് മൂന്നാമത്തെ ആറാട്ടും നടന്നു. പതിവ് ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് മൂന്നിന് ക്ഷേത്രാങ്കണത്തില്‍ ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, നാഗരസ്വരം, പാഠകം, കലാശ്രീ ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന് അവതരിപ്പിച്ച വയലിന് സോളോ നടന്നു. രാത്രി എട്ടിന് തായമ്പക, കേളി, കൊമ്പ്പറ്റ് എന്നിവയും നടന്നു. 9.30ന് നടന്ന നാലാമത്തെ ആറാട്ട് ഭക്തിസാന്ദ്രമായി.
മൂന്നാം പൂരദിവസമായ ഇന്നാണ് ഉത്സവ കൊടിയേറ്റം. നാലാംപൂരത്തിന് പൂരം മുളയിടല്‍, ഏഴാംപൂരത്തിന് ഉത്സവബലി. എട്ടാം പൂരദിവസമായ ഒമ്പതിനാണ് ഭഗവതിക്കും ഭഗവാനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്.
11ന് പത്താംപൂരത്തിന്റെ പള്ളിവേട്ട ഏഴുന്നള്ളിപ്പും 12ന് പതിനൊന്നാം പൂരത്തിനുള്ള കാഴ്ചശീവേലിയും അനുബന്ധപൂരം എഴുന്നള്ളിപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: