കണ്ണൂർ: ബിജെപി കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് സുശീൽകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശികളായ സിനാസ്, ജൻഫർ, മഹ്രൂഫ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമികളില്‍ അഞ്ച് പേരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.പി സദാനന്ദൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാർച്ച് എട്ടിന് രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭജനമുക്കിൽ ഇരിക്കുകയായിരുന്ന സുശീൽകുമാർ, പി.വി.ശിവദാസൻ, എ.എൻ.മിഥുൻ എന്നിവരെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുശീൽകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.
നഗരത്തിലെ ഒരു സി.സി ടി.വി കാമറയിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളാണ് അന്വേഷണം പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരിൽ എത്തിച്ചത്. വെഹിക്കിൾ സൂപ്പർ ഇൻപോസിഷൻ എന്ന നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ദൃശ്യത്തിലെ അവ്യക്തത മാറ്റിയെടുത്തത്. വധശ്രമ കേസുമായി ബന്ധപ്പെട്ട് ബിജെപി പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: