ജമ്മുകശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തില്‍ വന്ന എല്ലാ കേന്ദ്രസര്‍ക്കാരുകള്‍ക്കും കശ്മീര്‍ പ്രശ്നം കീറാമുട്ടിയായിരുന്നു. എന്തുചെയ്തിട്ടും ഫലം കാണാത്ത അവസ്ഥ.
വികസനത്തിന്റെ പേരില്‍ ഫണ്ടൊഴുക്കുന്നതല്ലാതെ ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടാകാറില്ല. എന്നാല്‍ കശ്മീരില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന വിഘടനവാദത്തെയും ഭീകരവാദത്തെയും ശരിയായി തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മോദി സര്‍ക്കാര്‍ ഓരോ ചുവടും വയ്ക്കുന്നത്. ‘ടെററിസമോ ടൂറിസമോ’ ഏതാണ് വേണ്ടതെന്ന് ഏറ്റവും ഒടുവിലത്തെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളോട് ചോദിച്ചത് പ്രസക്തമാണ്.
പ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിക്കുകയല്ല, അവയെ നേരിടുകയാണ് പരിഹാരത്തിനുള്ള മാര്‍ഗമെന്ന് മോദി കാണിച്ചുതരുന്നു. ഭീകരവാദികളോടും വിഘടനവാദികളോടും വിട്ടുവീഴ്ച ചെയ്യാതെതന്നെ കശ്മീരിലെ ജനങ്ങളുടെ ഉത്തമതാല്പര്യം എന്താണെന്ന് തിരിച്ചറിയാന്‍ മോദി സര്‍ക്കാരിന് കഴിയുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ്, പ്രധാനമന്ത്രി മോദിക്കു മാത്രമേ കശ്മീര്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവൂ.
സി.വി. വാസുദേവന്‍
ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: