തിരുവല്ല: മാറിമാറി വന്ന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി.കര്‍ഷക മോര്‍ച്ച മണ്ഡലം കണ്വന് ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിന്റെ കാര്‍ഷിക മേഖല നിശ്ചലമാണ്.അന്യസംസ്ഥാന ലോബിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് കൃഷിമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത്. നെല്‍കര്‍ഷകര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇതുവരെ കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാരിനായില്ല. അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ താലൂക്കിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയവര്‍ക്കാണ് ഇവ കിട്ടാനുള്ളത്. കൂലി, വളം, കീടനാശിനി തുടങ്ങിയവയ്ക്കുളള സബ്സിഡി എന്നിവയൊക്കെയാണ് ലഭിക്കാനുള്ളത്.അരിസംസ്കരണ ശാലയടക്കം ജില്ലയില്‍ അനുവദിച്ചത് നേടിയെടുക്കാന്‍ ജില്ലയിലെ പ്രതിനിധികളും ശ്രമിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് നരേന്ദ്രന് ചെമ്പകവേലില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജന: സെക്രട്ടറി വിനോദ് തിരുമൂലപുരം മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ ആര് നിധീഷ് എന്നിവര്‍ സംസാരിച്ചു.പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യോഗം ആഹ്വാനം ചെയ്തു.വിഷുവിനോട് അനുബന്ധിച്ച് സാധാരണക്കാരെ സഹായിക്കാന്‍ വിഷുചന്തകള്‍ നടത്താനും സംഘടനക്ക് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: