2014 ലെ മഹത് വിജയത്താല്‍ ലോക്സഭയില്‍ ബിജെപി നയിച്ച സഖ്യം അധികാരത്തിലെത്തുകയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനഹിത ഭരണം കാഴ്ചവച്ച നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. ഭാരതത്തിന്റെ യശസ്സ് ലോകരാഷ്ട്രങ്ങളില്‍ എത്തിക്കുക മാത്രമല്ല, നിര്‍ധനരായ ഭാരതപൗരന്മാരെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഉന്നതിയിലെത്തിക്കുകയെന്ന കഠിന പ്രയത്നത്തിലാണ് കേന്ദ്രസര്‍ക്കാരും ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും. 2022 എന്ന ദൃഢനിശ്ചയമെടുത്ത് അതിനായി പ്രയത്നിക്കുകയാണ്. മഹാനഗരങ്ങളിലെയും ചെറുനഗരങ്ങളിലെയും ചേരികളില്‍ മഴയും തണുപ്പും ചൂടും സഹിച്ച് ജീവിക്കുന്ന ഭവനരഹിതരെ എങ്ങനെ സഹായിക്കാമെന്ന് വിവരിക്കട്ടെ:
ഒരു സ്കൂട്ടറോ മോട്ടോര്‍ ബൈക്കോ എടുത്ത് കേരളത്തിലെ മഹാനഗരങ്ങളും ചെറുനഗരങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ ചെന്നുകാണുന്നതുപോലെ, നമ്മുടെ യുവാക്കള്‍ കാണണം. അപ്പോള്‍ ആയിരക്കണക്കിന് ഫ്ളാറ്റുകളാണ് ജനവാസമില്ലാതെ നില്‍ക്കുന്നതെന്ന് ഇവര്‍ക്ക് കാണുവാന്‍ സാധിക്കും. എല്ലാ സൗകര്യങ്ങളും തയ്യാറായിട്ടും ആരും വിലയ്ക്കോ, വാടകക്കോ എടുക്കാതെയുള്ള ഫ്ളാറ്റുകളും ഉടന്‍ താമസത്തിന് സൗകര്യം ഒരുക്കാത്ത ഫ്ളാറ്റുകളും ഇവയില്‍പ്പെടും. രണ്ടു കാരണങ്ങളാലാണ് ഈ സ്ഥിതിയുണ്ടാകുന്നത്. ഫ്ളാറ്റ് വാങ്ങി കൂടിയ വിലയ്ക്ക് വില്ക്കാന് സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഒരു കാരണം.
വാങ്ങലും വില്‍ക്കലും ബാങ്കിടപാടിലൂടെ (ചെക്കുവഴിയോ അക്കൗണ്ടില്‍ തുക കൈമാറ്റം ചെയ്തോ) മാത്രമാകണമെന്ന കേന്ദ്രസര്‍ക്കാര്‍ നിബന്ധന വന്നതുകൊണ്ടാണ്, കള്ളപ്പണമോ കണക്കില്‍പ്പെടാത്ത തുകയോ ഉപയോഗിച്ച് ഫ്ളാറ്റ് വാങ്ങി വില്ക്കാന് കഴിയാത്തത്.
സ്ഥലം എങ്ങനെയെങ്കിലും വാങ്ങി, ഫ്ളാറ്റു നിര്‍മാണം ബാങ്ക് വായ്പയിലൂടെ നടത്തുകയാണ് എല്ലാ ഫ്ളാറ്റ് നിര്‍മാതാക്കളും ചെയ്യുന്നത്. ഏകദേശം നാല്പതു വര്‍ഷങ്ങള്‍ മുന്‍പുവരെ കൊച്ചു വീടുവെക്കുവാന്‍ പോലും വായ്പ നല്‍കാത്ത ബാങ്കുകള്‍ ഇപ്പോള്‍ ‘ഹൗസിങ് ലോണ്‍മേള’ നടത്തിക്കൊണ്ട് വലിയൊരു തുക വായ്പയായി കൊടുക്കുകയാണ്.
ഫ്ളാറ്റുകള്‍ നിര്‍മിച്ച് അവ വില്ക്കാന് കഴിയാതെ തരിശുഭൂമിയെപ്പോലെ കിടക്കുന്ന സാഹചര്യത്തിലാണ് ബാങ്കു വായ്പകള്‍ തിരിച്ചടയ്ക്കുവാന്‍ കഴിയാത്തതും, ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുന്നതും.
മുകളില്‍ വിവരിച്ച ഫ്ളാറ്റുകളുടെ വിവരം ശേഖരിച്ച് ദേശസ്നേഹികള്‍, ആ വിവരം അറിയിക്കേണ്ടവരിലൂടെ കേന്ദ്ര സര്ക്കാരിലെത്തിക്കണം. കിട്ടാക്കടത്താല്‍ ബുദ്ധിമുട്ടുന്ന ബാങ്കുകള്‍ക്ക് നിയമപരമായ രീതിയില്‍ കിട്ടാക്കടം കേന്ദ്രസര്‍ക്കാര്‍ നല്കി ആ ഫ്ളാറ്റുകള്‍ സ്വന്തമാക്കണം. ഈ ഫ്ളാറ്റുകള്‍ വാസയോഗ്യമാക്കുകയും വലിയ അപ്പാര്ട്ടുമെന്റാണെങ്കില് ചെറുകുടുംബങ്ങള്‍ക്ക് വസിക്കാന്‍ പാകത്തില്‍ അവ ചെറുതാക്കുകയും ചെയ്യണം. ഇതിനുശേഷം സ്വന്തം വീടുകളില്ലാത്ത ചേരിവാസികള്ക്ക് അവരുടെ സാമ്പത്തിക സ്ഥിതി കാര്യമായി വിശകലനം ചെയ്തശേഷം, കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫ്ളാറ്റുകള്‍ സ്വന്തമായി നല്‍കണം. മാസന്തോറുമുള്ള വിദ്യുച്ഛക്തി ചെലവ് വീട്ടുടമസ്ഥര്‍ സഹിക്കണമെന്നും, വീട് കൈമാറ്റം സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തരുതെന്നും നിബന്ധനയോടെയായിരിക്കണം വീട് നല്‍കേണ്ടത്.
ഭവനരഹിതര്‍ക്ക് സ്വന്തം ഭവനം, ബാങ്കുകളുടെ കിട്ടാക്കടത്തുക, ബാങ്ക് വായ്പയെടുത്തവര്‍ക്ക് കടത്തില്‍നിന്നുള്ള മുക്തി എന്നിവ നല്കുവാന് മുകളില്‍ വിവരിച്ച പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ സാധിക്കുമെന്നത് ഉറപ്പാണ്.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: