ഡിജിപി സ്ഥാനത്തു നിന്നും ലോക്നാഥ് ബഹ്റ മാറുമെന്നാണ് സൂചന.സര്‍ക്കാരിനെ നാറ്റിച്ച ഇങ്ങനെയൊരു ഉദ്യോഗസ്ഥനെ ഇനി വച്ചുപൊറുപ്പിക്കരുതെന്നാണ് സിപിഎമ്മിന്റെയും ഘടക കക്ഷികളുടേയും ഉള്ളാലെയുള്ള അഭിപ്രായം.മഹിജ പ്രശ്നം ബഹ്റയെ സഹിക്കാവുന്നതിലും അപ്പുറമാക്കി.പിണറായി വിജയന് പോലീസിനെ കുറ്റപ്പെടുത്തിയില്ലെങ്കിലും അതില്‍ ധാര്‍മികതയില്ലെന്ന് എല്ലാവര്ക്കും അറിയാം..പിണറായിക്കും താന്‍ പറഞ്ഞത് തിരുത്താതിരിക്കാനാവില്ല.
കഴിവില്ലാത്ത ഉദ്യോഗസ്ഥനായതുകൊണ്ടാണ് ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നുംമാറ്റിയത് എന്നാണ് പിണറായി വിജയന് പറഞ്ഞത്.ബഹ്റയെ മാറ്റുമ്പോള്‍ എന്താവും പിണറായി പറയുക.അധിക കഴിവുകൊണ്ടാണെന്നോ.കുറഞ്ഞകാലംകൊണ്ട് ഒത്തിരി പഴി പോലീസിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കേട്ടുകഴിഞ്ഞു.ഇതിനു മുഴുവന്‍ ഉത്തരവാദി ഡിജിപി ബഹ്റ അല്ലെങ്കിലും പലതും സംഭവിച്ചതു അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ സമീപനംകൊണ്ടാണ്.നേരെ ചൊവ്വേ പറഞ്ഞാല്‍ കഴിവില്ലായ്മ.മഹിജയുടെ കാര്യത്തിലെങ്കിലും ഡിജിപിയുടെ ആര്‍ജവം കാണിക്കാമായിരുന്നു. അതുണ്ടായില്ല.
മികവിന്റെ പേരിലാണ് ഡിജിപിയെ സര്‍ക്കാരുകള്‍ തെരഞ്ഞെടുക്കേണ്ടതെങ്കിലും മറ്റു പല മികവുകളായിരിക്കും ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്കു കാരണമാവുക.ഇത്തരം ഉദ്യോഗസ്ഥര്‍ ഇങ്ങനെ എന്തിനും കൊള്ളിക്കാവുന്ന പാര്ശ്വവര്ത്തികളായിത്തീരുന്നു.ഇത്തരം കഴിവുകള്‍ ബഹ്റയില്‍ പിണറായി ധാരാളം കണ്ടിട്ടുണ്ടാവണം.സെന്‍കുമാറില്‍ കണ്ടുകാണില്ല.ഇതേ അവര്‍ തമ്മില്‍ വ്യത്യാസമുള്ളൂ
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസെങ്കിലും സ്വന്തം ജീവനും സ്വത്തിനും മാത്രം സംരക്ഷണം നല്കുന്നവര് മാ്ത്രമായി മാറിയിരിക്കുകയാണ് നമ്മുടെ പോലീസ്.അതില്‍ ചില ഉന്നതോദ്യോഗസ്ഥരാകട്ടെ സാധാരണ പോലീസുകാര്‍ പോലും ചെയ്യാത്ത വിധത്തില്‍ നട്ടെല്ലു രാഷ്ടീയക്കാര്‍ക്കു പണയംവെക്കും വിധത്തിലുള്ളവരാണ്.അതിലൂടെ എന്തു മ്ളേഛമായതുനേടിയെടുക്കാനും ഇവര്‍ ശ്രമിക്കും.പൗര സമൂഹം ഇത്രത്തോളം പരിഷ്കൃതമാകുമ്പോഴും ബഹ്റയെപ്പോലൊരു ഡിജിപി ഇങ്ങനെ തരംതാഴുന്നത് ആ തൊപ്പിയിലുള്ള ഐപിഎസിനും വിലയില്ലാഞ്ഞിട്ടാണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: