ടിബറ്റ് ചൈന ആക്രമിച്ച് കീഴടക്കിയപ്പോള്‍ അഭയാര്‍ത്ഥിയായി കുടുംബസമേതം ഇന്ത്യയില്‍ വന്ന ദലൈലാമ ഇപ്പോഴും അഭയാര്‍ത്ഥിയാണ്, ഇന്ത്യക്കാരനല്ല. ദലൈലാമയുടെയും കുടുംബത്തിന്റെയും അഭയാര്‍ത്ഥിത്വത്തില്‍ പ്രതിഷേധവും ശത്രുതയും രേഖപ്പെടുത്തിക്കൊണ്ടാണ് 1962 ല്‍ ചൈന നിഷ്ഠുരമായി ഇന്ത്യയെ ആക്രമിച്ചതും ലഡാക്ക്, നേഫ മേഖലകളില്‍നിന്നു പതിനായിരക്കണക്കിന് ഹെക്ടര്‍ ഇന്ത്യന്‍ ഭൂവിഭാഗം കൈവശപ്പെടുത്തിയതും. ചൈനയുമായുള്ള പഞ്ചശീലതത്വങ്ങളില്‍ അടിയുറച്ചുനിന്ന ഇന്ത്യയ്ക്ക് അന്ന് ആയുധശക്തി കുറവായതിനാല്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല.
ശത്രുരാജ്യത്തിന് ചെറുത്തുനില്ക്കാന് കഴിയാത്തതിനാല്‍ ചൈന ഏകപക്ഷീയമായി ആക്രമണം നിറുത്തി. ഇപ്പോള്‍ അരുണാചല്‍ പ്രദേശില്‍ ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിന് ദലൈലാമ എത്തിയത് അരുണാചല്‍ പ്രദേശിന്റെമേല് അവകാശവാദമുന്നയിച്ചു നടക്കുന്ന അധമരാജ്യമായ ചൈനയെ പ്രകോപിതമാക്കിയിരിക്കുന്നു. വീണ്ടും പ്രശ്നം യുദ്ധത്തിലേക്ക് നയിച്ചാല്‍ യുദ്ധം ചെയ്യേണ്ടത് ഇന്ത്യയാണ്. അഭയാര്‍ത്ഥികളായ ദലൈലാമയും പരിവാരവുമല്ല. അഭയാര്‍ത്ഥിയായ ദലൈലാമയെ അഭയാര്‍ത്ഥിയായിത്തന്നെ കാണണം.
അഡ്വ. പി.കെ. ശങ്കരന്‍കുട്ടി
തിരുവനന്തപുരം
നോവല്‍ പുരസ്കാരം: കൃതികള്‍ ക്ഷണിക്കുന്നു
യെസ് പ്രസ് ബുക്സ് മികച്ച മലയാള നോവലിന് 15000 രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്കാരം നല്കുന്നു. 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതികളും ഡിടിപി ചെയ്ത രചനകളും പരിഗണിക്കും. കോപ്പികള്‍ ജൂലൈ 31 നകം ജോളി കളത്തില്‍, പബ്ലിക്കേഷന്‍ മാനേജര്‍, യെസ് പ്രസ് ബുക്സ്, പിബി നമ്പര്‍ 17, ഔഷധി ജംഗ്ഷന്, കോര്‍ട്ട് റോഡ്, പെരുമ്പാവൂര്‍-683 542, എറണാകുളം എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 91425 77778, 0484 25910151.
സംസ്ഥാനത്ത് അരക്ഷിതാവസ്ഥ
സംസ്ഥാനത്ത് താണ്ഡവമാടുന്ന ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെ മുട്ടുമടക്കുന്ന പോലീസ്, നീതിക്കുവേണ്ടിയുള്ള സാധാരണക്കാരന്റെ പ്രതിഷേധങ്ങളെ വളരെ ക്രൂരമായി നേരിടുമ്പോള്‍, അത്തരം തേര്‍വാഴ്ചയെ ആര്‍ക്ക്, എങ്ങനെ ന്യായീകരിക്കാനും അനുവദിക്കാനുമാവും? തെറ്റുകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നത് ധിക്കാരമല്ല, പൗരബോധമാണ്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിനതീതമല്ല.
ജനപക്ഷ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുഭരണകാലത്തുതന്നെ ഇത്തരത്തില്‍ പോലീസിനെ കയറൂരി വിട്ടാല്‍ പിണറായി സര്‍ക്കാര്‍ അതിന് വലിയ വില നല്‍കേണ്ടിവരും. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ നിലനില്ക്കുന്നതിന്റെ സൂചനകളാണ് സമീപകാല സംഭവവികാസങ്ങള്‍.ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. ജനങ്ങള്‍ക്ക് വേണ്ടിയാവണം അധികാരികള്‍ നിലകൊള്ളേണ്ടതും.
മനോജ് കൃഷ്ണന്,
പെരുമ്പാവൂര്‍
ഇഎംഎസിന്റേതല്ല ആദ്യ സര്‍ക്കാര്‍
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും മറ്റും 1957 ലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് കാണുകയുണ്ടായി.
ഇത് ശരിയല്ല. ഇന്ന് ഇറ്റലിയോട് ചേര്‍ന്നുകിടക്കുന്ന ചെറുരാജ്യമായ സാന്മാരിനോയിലാണ് തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇക്കാര്യം കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ള തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുള്ളതാണ്.
സി.വി. വാസുദേവന്‍,
ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: