ജിഎസ്ബി സമുദായത്തില്‍ നിസ്വാര്‍ഥസേവനം അനുഷ്ഠിച്ച രണ്ട് പ്രമുഖ വ്യക്തികളായിരുന്നു അന്തരിച്ച പുരുഷോത്തമ പൈയും രാധാകൃഷ്ണ ഭട്ജിയും.
മലയാള ഭാഷാപണ്ഡിതനും സംസ്കൃത പണ്ഡിതനുമായ പുരുഷോത്തമ പൈ ടിഡി ഹൈസ്കൂളില്‍ ഇൗ രണ്ട് വിഷയങ്ങളും വളരെ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. കൂടാതെ കൊച്ചി തിരുമല ദേവസ്വം നടത്തിവന്നിരുന്ന ശ്രീസദ്ഗുരു സംസ്കൃത വിദ്യാലയത്തില്‍ പ്രാരംഭം മുതല്‍ കോവിദ്വരെയുള്ള ക്ലാസുകളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നുകൊണ്ടിരുന്നത്.
ക്ഷേത്രത്തിന്റെ ‘വെങ്കടവാണി’ പുസ്തകത്തിന്റെ മുഖ്യപത്രാധിപരുമായിരുന്ന സാറിന് നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ കൊച്ചിയിലും ഇതരസംസ്ഥാനങ്ങളിലും നല്ല നിലയില്‍ കഴിഞ്ഞുവരുന്നവരുമാണ്. പക്ഷേ, മരണാനന്തരം അനുശോചിക്കാനോ അനുസ്മരിക്കാേനാ അവര്‍ തയ്യാറാവാത്തത് ഖേദകരമായിപ്പോയി.
രാധാകൃഷ്ണഭട്ജിയുടെ സേവനമണ്ഡലം സംഘപരിവാര്‍ മാത്രമായിരുന്നില്ല. അസുഖംമൂലം കിടപ്പിലായവരെ സാന്ത്വനം നല്കി അദ്ദേഹം ആശ്വസിപ്പിച്ചിരുന്നതായി കാണാം. സമുദായാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഉചിതമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കുട്ടികളുടെ ഗീതാക്ലാസുകള്‍ നടത്തുകയും, അവരെ ധാര്‍മികതയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. ഭട്ജി നടത്തിയ ഹരികഥ കേള്‍ക്കാന്‍ ക്ഷേത്രാങ്കണങ്ങളില്‍ അനേകം ഭക്തജനങ്ങള്‍ എത്താറുണ്ടായിരുന്നു. അനേകം ആളുകളെ അദ്ദേഹം സ്വാമി വിവേകാനന്ദന്റെ ശിഷ്യരാക്കുകയും അദ്ദേഹത്തിന്റെ വഴിയിലേക്ക് നയിക്കുകയും ചെയ്തു. ഇതെല്ലാം നിസ്വാര്‍ത്ഥ സേവനമായിരുന്നു.
എ.ഡി. ഹരിശര്‍മ്മയെ സര്‍ക്കാര്‍ സാഹിത്യകുശലന്‍ എന്ന അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി. സ്വന്തം സമുദായാംഗങ്ങള്‍ ഒരു നല്ലവാക്കു പോലും പറയാത്തതില്‍ മനംനൊന്ത് അദ്ദേഹം സദ്ഗുരു സുധീന്ദ്രതീര്ത്ഥസ്വാമിയെ സന്ദര്‍ശിച്ച് തന്റെ ദുഃഖം അറിയിച്ചു. സ്വാമിജി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
എന്‍.യു. പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: