ക്രോധംപൂണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും വടക്കുകിഴക്കന്‍ തുലാവര്‍ഷവും നാടിനെ ചതിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതും നേരിടാന്‍ പോകുന്നതുമായ കുടിവെള്ളക്ഷാമം, കൊടും വരള്‍ച്ച മുതലായവ മുന്നില്‍ക്കണ്ട് ജലസംരക്ഷണത്തിനായി വിപുലമായ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളുംഭൂഗര്ഭജല പരിപോഷണ പദ്ധതികളും വിജയിപ്പിച്ചല്ലെങ്കില് 2025 ആകുമ്പോഴേക്കും തെരുവില്‍ ജനങ്ങള്‍ കുടിനീരിനായി ജലയുദ്ധംതന്നെ നടത്തേണ്ടിവരും.
പത്ത് വര്‍ഷത്തോളമായി ഞാന്‍ ഈ തുറയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഇതിനകം ഭൂഗര്ഭജലപത്തായത്തിലേക്കു അയച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഈ തുറയില്‍ വ്യക്തമായ അറിവ് വേണം. ജലസാക്ഷരത സമൂഹത്തില്‍ പ്രചരിപ്പിക്കണം. ഗുജറാത്ത് കച്ചിലെ മുദ്ര തുറമുഖത്തുനിന്ന് കുറച്ചകലെ മൂന്നുവശം കണ്ടല്‍കാടുകളും ഒരുവശം കടലുമായി ഒറ്റപ്പെട്ട് കിടക്കുന്ന ‘നവിനാല്‍’ എന്ന തുരുത്തിലായിരുന്നു കുറച്ചുകാലം എന്റെ ഔദ്യോഗിക ജീവിതം. ഈ വനവാസകാലത്ത് പഠിച്ച പാഠങ്ങളാണ് കൂടുതല്‍ ജലപ്രേമിയാക്കിമാറ്റിയത്.
ജോലിക്കാര്‍ മാത്രം താമസിച്ചിരുന്ന അവിടെ തങ്ങള്‍ക്കാവശ്യമായ വെള്ളത്തിനും പണിയാവശ്യത്തിനും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം മഴവെള്ള സംഭരണത്തിലൂടെയും ഡിസാലിനേഷന്‍ വഴിയുമാണ് എടുത്ത് ഉപയോഗിച്ചിരുന്നത്. ഈ അനുഭവമാണ് ദിവസംതോറും ഭൂഗര്‍ഭജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന കേരളത്തെ കരകയറ്റാനായി എന്റെ മനസ്സില്‍ ഊറിവന്ന വിവിധ രീതികളിലുള്ള മഴവെള്ളക്കൊയ്ത്ത്. ഇരിഞ്ഞാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്ത് വീടിരിക്കുന്ന 20 സെന്റിലാണ് ഇതിന്റെ പരീക്ഷണങ്ങള്‍. ചുരുങ്ങിയ കാലയളവില്‍ അരക്കോടിയിലേറെ ലിറ്റര്‍ മഴവെള്ളം ശേഖരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനം കൊള്ളുന്നു.
സ്ഥലപരിമിതിയുള്ളവര്‍ക്കും ഭൂഗഭജലപോഷണക്കുഴി കുഴിയില്ലാതെ ഒരുക്കാമെന്ന ആശയം എന്റെ കാര്‍പോര്‍ച്ചില്‍ തന്നെ ഒരുക്കിയിരിക്കുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പൈപ്പുവഴി കിണറ്റില്‍ വീഴ്ത്തുന്നു. മുറ്റത്തെ കിണറിന് ചുറ്റും പറമ്പിലും മഴവെള്ളം കെട്ടിനിര്‍ത്തിയുള്ള ജലസംഭരണം ബുദ്ധിമുട്ടാണെങ്കിലും വേനലില്‍ വീട്ടുവളപ്പിലെ കിണറ്റിലെ ജലവിതാനം കുറയാതെ നില്ക്കും. വീടിനോടു ചേര്‍ന്നുള്ള കാനയിലൂടെ വരുന്ന വെള്ളം കാനയില്‍ ഓടുകള്‍ നിരത്തി ഭൂമിയിലേക്ക് ഇറങ്ങാന്‍ വഴിയൊരുക്കുന്നു. വളപ്പില്‍ വിവിധയിടങ്ങളില്‍ ചെറിയ പില്ലറുകള്‍ ഇറക്കി അതില്‍ തരിമണല്‍ നിറയ്ക്കുന്നതുമൂലം മഴവെള്ളം ഒലിച്ചുപുറത്തുപോകാതെ നിമിഷങ്ങള്‍ക്കകം ഭൂമിയിലേക്ക് അരിച്ചിറങ്ങും.
മുകളില്‍ വാരമുള്ള പൈപ്പുകള്‍ കിണറിന്റെ വശങ്ങളില് നിരത്തി മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് വശങ്ങളില് നിര്‍മ്മിക്കുന്ന പിഡബ്ല്യുഡി കാനകള്‍ക്ക് അടിവശം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കണം. ഇതിലെ വെള്ളം ഭൂമിയിലേക്ക് അരിച്ചിറങ്ങും. പിഡബ്ല്യുഡി കാന രൂപകല്‍പ്പനയില്‍ മാറ്റം വേണം. നാടിന്റെ നിലനില്‍പ്പിന് ജനങ്ങള്‍ക്ക് ആരോഗ്യം വേണം. അതിന് ശുദ്ധമായ കുടിവെള്ളം വേണം. ടാങ്കറില്‍ വിതരണം ചെയ്യുന്ന മലിനജലം ഒരു പരിഹാരമല്ല.
സൗജന്യ നിര്‍ദ്ദേശങ്ങള്‍ക്ക് വിളിക്കുക: 9446880932.
പ്രതികരിക്കാൻ ഇവിടെ എഴുതുക: