മാനന്തവാടി. പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കമ്പ മലയിലേക്കുള്ള കുരിശിന്റെ വഴി യിൽ നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുത്തു.
യേശുദേവന്റെ പീഡാനുഭവ സ്മരണ പുതുക്കി കൂറ്റൻ മരക്കുരിശുമേന്തി ഇടതൂർന്ന വനങ്ങൾക്കിടയിലൂടെ സ്ത്രികളും കുട്ടികളുമുൾപ്പെടെയുള്ളവർ പാവപരിഹാര യാത്രയിൽ പങ്കാളികളായി രാവിലെ എട്ടരയോടെ ദേവാലയത്തിൽ നിന്നും ആരംഭിച്ച പാപപരിഹാര യാത്ര 12 മണിയോടെ മലമുകളിലെത്തി. വന്യമൃഗങ്ങൾ വിഹരിക്കുന്ന ചെങ്കുത്തായ മലനിരക്കുട്ടിയാണ് കമ്പമല.മലമുകളിൽ ദേവാലയത്തിന് അഭിമുഖമായി മരക്കുരിശ് സ്ഥാപിച്ചാണ് വിശ്വാസികൾ മലയിറങ്ങി. മലയടിവാരത്ത് എല്ലാവർക്കും നേർച്ച ഭക്ഷണവും നൽകി.അറുപതാമത് കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തത് തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജെയ്മോൻ ആകശാലയിൽ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: