അരൂര്‍: പഞ്ചായത്ത് ഓഫീസിനുസമീപം ജീര്‍ണ്ണാവസ്ഥയിലായ പഴയ കുടിവെള്ള സംഭരണി പൊളിച്ചുനീക്കി അവിടെ പോലീസ് സ്റ്റേഷന് പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കി അവിടെ വിശ്രമ കേന്ദ്രവും ഓപ്പണ്‍ സ്റ്റേജും നിര്‍മ്മിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റില്‍ പദ്ധതിയിട്ടിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ യാണ് ചില സംഘടനകളും പ്രദേശവാസികളും രംഗത്ത് എത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ച് സെന്റോളം വരുന്ന എരിയ കുളത്തിന്റെ പകുതിയില്‍കൂടുതല്‍ ഭാഗം നികത്തിയാണ് പുതിയ ജപ്പാന് കുടിവെള്ള ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ബാക്കിയുള്ള ഭാഗം കുളമായി നിലനിര്‍ത്തി സംരക്ഷിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അരൂര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന് ജീര്ണ്ണാവസ്തയിലായതിനെ തുടര്‍ന്ന് പുതിയ പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് പദ്ധതിയിടുകയും ചെയ്തു.
പുതിയ സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് പല സ്ഥലങ്ങള്‍ അനേ്വഷിച്ചെങ്കിലും പറ്റിയ സ്ഥലം ലഭിച്ചില്ല. അവസാനം പഴയ സ്റ്റേഷന് നിന്നിരുന്ന സ്ഥലത്ത് ഫയര്‍ സ്റ്റേഷനും പഞ്ചായത്തിനടുത്തുള്ള എരിയകുളത്തിന്റെ ബാക്കിഭാഗം നികത്തി പുതിയ പോലീസ് സ്റ്റേഷനും നിര്‍മ്മിക്കാനും പഞ്ചായത്തും എംഎല്‍എയും പദ്ധതിയിട്ടുവെങ്കിലും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ അംഗമായ വി.കെ. ഗൗരീശന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു.
പിന്നീട് പോലീസ് സ്റ്റേഷന് ചന്തിരൂരിലെ 969 സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ പോലീസ് സ്റ്റേഷന് അനുവദിച്ച തുക ലാപ്സായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: