ചാലക്കുടി: മുന്‍ഷി വേണു നാരായണനേയും മതം മാറ്റി. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മതം മാറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്‍ഷി വേണു. നിരവധി സിനിമകളും,ടെലിവിഷന്‍ രംഗത്തും എല്ലാം സജീവ സാന്നിധ്യമായിരുന്ന മുന്‍ഷി വേണുവിനെ ജോണ്‍ ജോര്ജ്ജാക്കിയാണ് ഡിവൈന്‍ കേന്ദ്രം മതംമാറ്റം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഇദ്ദേഹം കുറച്ചുകാലം ഈ ധ്യാന കേന്ദ്രത്തില്‍ താമസിച്ചിരുന്നു എന്നതാണ് പേരുമാറ്റി സ്വന്തമാക്കാനുള്ള ധ്യാന കേന്ദ്രത്തിന്റെ അവകാശത്തിനു പിന്നില്‍. എന്നാല്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞതിനാല്‍ വേണു അവിടെ നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ ഇരു വൃക്കകളും തകരാറിലയതോടെ സിനിമയില്‍ ഷൂട്ടിങ്ങ് ഇല്ലാതെ വന്നപ്പോള്‍ വീണ്ടും ധ്യാന കേന്ദ്രത്തിലേക്ക് താമസം മാറ്റി. ഇതിന്റെ പേരിലാണ് വേണുവിനെ ജോണ്‍ ജോര്‍ജ്ജാക്കിയത്.
വേണുവിന്റെ അന്തിമചടങ്ങുകള്‍ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെച്ച ഫെള്ക്സിലും മറ്റുമാണ് ജോണ്‍ ജോര്‍ജ്ജ് എന്ന പേരാണ് നല്‍കിയിരുന്നത്.എന്നാല്‍ ഇത്തരമൊരു മതംമാറ്റം വേണുവിന്റെ അടുത്ത സുഹൃത്തുക്കളോട് പോലും വേണു സൂചിപ്പിച്ചിരുന്നില്ല. ഇതില്‍ നിന്ന് വേണു അറിഞ്ഞുകൊണ്ട് മതമോ പേരോ മാറ്റിയിട്ടില്ല എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. .മുന്‍ഷി വേണു നാരായണനെ ആലുവ തോട്ടേക്കാട്ടുകര മലങ്കര സെന്റോ ജോര്‍ജ്ജ് പള്ളിയിലാണ് സംസ്ക്കാരം നടത്തിയത് ക്രിസ്തുമതാചാര പ്രകാരമം തന്നെയായിരുന്നു.
ധ്യാന കേന്ദ്രത്തിന്റെ വിവിധ അനാഥാലയങ്ങളിലും മറ്റും താമസിച്ചു വരുന്ന അന്യ മതസ്ഥരരെ മതം മാറ്റി ക്രിസ്തുമതത്തിലാക്കുകയാണ്. സേവനത്തിന്റെ മറവില്‍ ഇത്തരത്തില്‍ മതം മാറ്റം നടത്തുന്ന അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നിര്‍ബ്ബന്ധ മത പരിപവര്‍ത്തനം പാടില്ലെന്നിരിക്കെയാണ് ഇത്തരത്തില്‍ മതം മാറ്റം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: