ഹരിപ്പാട്: മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നായ ‘ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള പുലയര്‍ മഹാസഭ‘ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്. കെപിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി വന്‍കിട കുത്തകകളും ആദിവാസികളുള്‍പ്പെടെയുള്ളവരുടെ ‘ഭൂമി കയ്യേറ്റക്കാരും അനധികൃതമായി കയ്യടക്കിയിരിക്കുമ്പോള്‍ പട്ടികജാതി -വര്‍ഗ്ഗ- ആദിവാസികള്‍ ശവം മറവുചെയ്യാന്‍പോലും ഇടമില്ലാതെ വലയുന്നു. ഒന്നാം ഭൂപരിഷ്കരണത്തിലൂടെ വഞ്ചിക്കപ്പെട്ട പട്ടികവിഭാഗം ജനതയെ ‘ഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും ഒഴിവാക്കുന്നതിനായി അവരെ ഫഌറ്റുകളിലേക്ക് ഒതുക്കാനുള്ള നീക്കം, ഭൂമിയുടെ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ളതാണ്. മുഴുവന്‍ പട്ടിക വിഭാഗങ്ങള്‍ക്കും താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനുമായി ‘ഭൂമി ലഭ്യമാക്കുന്ന തരത്തില്‍ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുന്നതിനായി കെപിഎംഎസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗം എം.ടി. മോഹനന് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.കെ. സുരേന്ദ്രനാഥ് സഭാ സന്ദേശം നല്കി. കേരള പുലയര്‍ എംപ്ലോയീസ് ഫോറം ജനറല്‍ സെക്രട്ടറി എന്‍.കെ. ജനാര്ദ്ദനന്പുലയന്, വി.സി. ശിവന്, ടി. സോമന്, കെ. വിശ്വനാഥന്, എന്‍.യു. പ്രണബ്കുമാര്‍, വത്സമ്മ സുരേന്ദ്രന്, വി. മധുസൂദനന്, ടി.കെ. ശിവദാസ്, കെ.എ. ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. രാജപ്പന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ടി. ജയചന്ദ്രതിലകന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: