ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിങ് കോളേജിനു നേര്‍ക്ക് എസ്എഫ്ഐ ഡിവൈഎഫ്ഐക്കാര്‍ നടത്തിയ അക്രമത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണമാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരത്തെ വഴിമാറ്റി വിടുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും വിദ്യാര്‍ത്ഥികള്‍ കൂടാതെ കോളേജിനു പുറത്തു നിന്നും അക്രമത്തിന് നേതൃത്വം നല്‍കിയത് സിപിഎം നേതാക്കളാണെന്നും യുവമോര്‍ച്ച ആരോപിച്ചു. കോളേജില്‍ സ്ഥാപിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം സഹിതം അടിച്ചു തകര്‍ത്തത് സിപിഎമ്മിന്റെ അസഹിഷ്ണുത മൂലമാണെന്നും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ഹര്ഷന് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, അജി ആര്. നായര്‍, പ്രമോദ് കാരയ്ക്കാട്, സുദീപ്കുമാര്‍, ശ്രീരാജ് ശ്രീവിലാസം, പി.കെ. രഞ്ജിത്, അരുണ്‍ പട്ടണക്കാട്, രാജേഷ്ഗ്രാമം, വിമല്‍ രവീന്ദ്രന്, ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: