ചെങ്ങന്നൂര്‍: കേരളത്തിലെ എല്ലാ ജലസ്രോതസുകളുടെയും സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഉത്രപ്പള്ളിയാറിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വേയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നദികള്‍ വ്യാപകമായ രീതിയില്‍ മലിനമായിരിക്കുന്നു. കയ്യേറ്റം മൂലം പല നദികളും ഇന്ന് ഇല്ലാതായിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാപകമായ കയ്യേറ്റം ഒഴിപ്പിച്ച് നദി മുന്‍പ് ഒഴുകിയിരുന്ന തരത്തിലാക്കുമെന്നും നദികളെ മാലിന്യമുക്തമാക്കി നീരൊഴുക്ക് പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്രപ്പള്ളിയാറിന്റെ സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി 12 അംഗ സര്‍വ്വേ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക്. നദിയുടെ വീണ്ടെടുപ്പ് ആരംഭിക്കും. തടസ്സങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ത്തന്നെ അതിന് പരിഹാരം കണ്ടെത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.കെ രാമചന്ദ്രന് നായര്‍ എംഎല്‍എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, വി. വേണു, ജോജി ചെറിയാന്, വെണ്മണി സുധാകരന്, സുനില്‍ മണ്ണാരേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. ശോഭ, കെ.കെ. രാധമ്മ, കെ. ലെജുകുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ വി.എസ്. ഗോപാലകൃഷ്ണന്, ആലാ റൂറല്‍ ഡവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. അച്യുതക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: