കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച് ബാലന് മരിച്ച പശ്ചാത്തലത്തില്‍ നഗരത്തിലെ ബേക്കറികളില്‍ ഇന്നലെയും ആരോഗ്യ വിഭാഗം പരിശോധന നടത്തി. പതിനാറോളം ബേക്കറികളിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവദാസിന്റെ നേതൃത്വത്തിലാണ് പരിശോധന. രണ്ടരകിലോ പ്ലാസസ്ററിക്ക് ബേക്കറികളില്‍ നിന്നും പിടികൂടി. അതേസമയം കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബീച്ചിലെ ഉന്തുവണ്ടികളില്‍ പരിശോധന നടത്തി. ഉന്തുവണ്ടികളില്‍ നിന്നും വൃത്തിഹീനമായ ഐസും, പഴകിയ ഉപ്പിലിട്ടതും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു.20 ഓളം ഉന്തുവണ്ടികളില്‍ നടത്തിയ പരിശോധനയില്‍ വൃത്തി ഹീനമായി സൂക്ഷിച്ച 150 കിലോ ഐസ്ബ്ലോ ക്കുള് െപ്പടെ ഉപയോഗശൂന്യമായ നിരവധ ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യ വിഭാഗം കണ്ടെ ത്തി.
അഞ്ച് കിലോഗ്രാം ജെല്ലി മിഠായികള്‍, അച്ചാറുകള്‍, അഞ്ച് കിലോഗ്രാം പഴയ പഴവര്‍ഗങ്ങള്‍, മൂന്ന് ലിറ്റര്‍ നിരോധിത ആസിഡ് എന്നിവ പിടിച്ചെടുത്തു. ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്കി. പരിശോധനയ്ക്ക് കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ മാന്‍ കെ.വി. ബാബുരാജ് നേതൃത്വം ന
ല്കി. എ.സി മൊയ്തീന് കോയ, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകു മാര്‍, സീനിയര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശിവദാസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരി ദാസ്, ഹെല്‍ത്ത് ഇന്‍സ് െപക്ടര്‍ അബ്ദുള്‍ ഖാദര്‍ എന്നി വര് പരിശോധനയില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: