അരുര്: സംസ്ഥാന പാത തകര്‍ന്ന് തരിപ്പണമായിട്ടും അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അരൂര്‍ മുതല്‍ തോപ്പുംപടി വരെയുള്ള സംസ്ഥന പാതയാണ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായി കിടക്കുന്നത്. അരൂര്‍ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് മുന്‍വശവും, റയില്‍വേ ഓവര്‍ ബ്രിഡ്ജിന് കീഴിലുള്ള പ്രദേശവും, വ്യവസായ മേഖലക്ക് സമീപവുമാണ് റോഡ് പാടെ തകര്‍ന്നിരിക്കുന്നത്.
നൂറുകണിക്കിന് കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ പാതയുടെ പടിഞ്ഞാറു വശത്ത് ശുദ്ധ ജല വിതരണത്തിനായുള്ള കൂറ്റന്‍ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കന്നത്. ഇവ സ്ഥാപിക്കുവാനായി റോഡ് വെട്ടിപൊളിച്ചുവെങ്കിലും പിന്നീട് പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ തുടരെതുടരെ അപകടങ്ങള്‍ ഉണ്ടാകുന്നണ്ടെങ്കിലും ഇവ ശ്രദ്ധിക്കപ്പെടാറില്ല. എങ്കിലും നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രധാനമായും ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിന് ഇരയാകുന്നത്.കൂടാതെ മണ്ണ് മാത്രമായി കിടക്കുന്ന മേഖലയില്‍പ്പെട്ട റോഡിന് ഇരുവശങ്ങളിലും താസമിക്കുന്നവര്ക്ക് അതി രൂക്ഷമായ പൊടിശല്യമാണ് നേരിടേണ്ടി വരുന്നത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്ന് റോഡ് സുരക്ഷ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: