കോഴിക്കോട്: ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നദീ കയ്യേറ്റങ്ങളില്‍ ജില്ലാ ഭരണകൂടം നിസ്സംഗത പാലിക്കുകയാണെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
പൂനൂര് പുഴയില്‍ കക്കോ ടി മേഖലയിലും, ഇരുവഴിഞ്ഞിപ്പുഴയില്‍ നെല്ലിപ്പൊയില്‍, കുടത്തായി പ്രദേശങ്ങളിലും കുറ്റിയാടി പുഴയില്‍ കുറ്റിയാടിയിലും നടക്കുന്ന കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തുടര്‍ നടപടികളെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തി. ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കേ, അവശേഷിക്കുന്ന പുഴകളെയും പുഴ പുറമ്പോക്കുകളേയും സംരക്ഷിക്കണമെന്നും ഇതിനായി ലിത്തോമേപ്പുമായി താരതമ്യം ചെയ്ത് നടപടി ഉറപ്പാക്കണമെന്നും യോഗം ആവ്യപ്പെട്ടു.
ശുദ്ധജലം വില്‍പ്പനച്ചരക്കാക്കി വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യുന്ന നടപടി ഉടന്‍ നിരോധിക്കണം. വെള്ളം വില്‍പ്പന, കൂടുതല്‍ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമത്തിന് ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രകൃതി സംരക്ഷണ സമിതി ജില്ലാ ചെയര്മാന് പി. രമേഷ് ബാ ബു അദ്ധ്യക്ഷത വഹിച്ചു. ടി.,വി. രാജന്, ഇ.കെ. ശ്രീനിവാസന്, പി. കെ. രാജന്, പി. ടി. ശിവദാസന്‍, കെ.പി. ആലി, സുമ പള്ളിപ്രം, ബാബു സാന്ദ്രഛായം, സതീഷ്ബാബു കൊല്ലമ്പലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കേരള നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഭൗമ ദിനത്തോടനുബന്ധിച്ച് 22 ന് ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുവാനും പ്രകൃതി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ശിക്ഷക് സദന് ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. എ. അച്യുതന്, ഡോ. ഇ. അബ്ദുള്‍ ഹമീദ്, പ്രൊ ഫ. പി.ടി. കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: