മാഹി: ഐപിഎസ് ട്രെയിനിങ്ങ് പേഴ്സണല്‍ സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പേരില്‍ പരസ്യം നല്കി മാഹി ശ്രീനാരായണ ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 45 പേരെ തട്ടിപ്പിരിയാക്കിയ നാലംഗ സംഘത്തെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച മാഹി പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും പോലീസിന്റെ ഈ നടപടി അവസാനിപ്പിച്ച് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി മാഹി മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചിട്ടുള്ള ലാപ്ടോപ്പ്, ഫോണുകള്‍, ലഡ്ജര്‍, ചോദ്യോത്തര പേപ്പറുകളും അനുബന്ധ തെളിവുകളും പിടിച്ചെടുത്തിട്ടും ലക്ഷങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൈപ്പറ്റിയതായി പരാതിയുയര്‍ന്നിട്ടും തട്ടിപ്പുകാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ മാത്ര ചാര്‍ത്തി സ്റ്റേഷന് ജാമ്യം നല്‍കുകയായിരുന്നു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്നും പണമിടപാടുകള്‍ സംബന്ധിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ കഴിവുള്ളവരാണെന്ന് അറിയാമായിരുന്നിട്ടും പ്രതികളെ വിട്ടയച്ചത് മാഹിയിലെ പോലീസ് അധികാരികളുടെ നഗ്നമായ നിയമലംഘമാണ്. മുമ്പ് എസ്പി ഓഫീസിലേക്ക് ലക്ഷങ്ങള്‍ തട്ടിയെടുത്ത് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ സമാന രീതിയില്‍ ഉന്നതരുടെ ഒത്താശയോടെ നടന്ന തട്ടിപ്പ് തേച്ചുമാച്ചുകളയുകയായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: