ഗാന്ധിയുഗം വന്നപ്പോഴേയ്ക്കും സ്ഥിതിഗതികള്‍ വേഗം മാറി. ഗാന്ധിജിയും മാനബിന്ദുക്കളെ അവഹേളിക്കാതിരിക്കുന്നതില് പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സമീപനം ആദ്യന്തം എതിര്‍ക്കുന്നതിനുപകരം പ്രേരിപ്പിക്കുന്നതായിരുന്നു. ഭാരതത്തില്‍ ആസകലം അദ്ദേഹം സംഘടിപ്പിച്ച ഹരിജനോദ്ധാരണം, കേരളത്തില്‍ തുടങ്ങിവച്ച ക്ഷേത്രപ്രവേശന പ്രസ്ഥാനം, യഥാര്‍ത്ഥ പരിവ്രാജകനെപ്പോലെ നടത്തിയ ദേശവ്യാപകസഞ്ചാരം എന്നിവ വിശേഷിച്ചും ഹിന്ദുസമൂഹത്തെ നേരിട്ടു സ്വാധീനിച്ചു.
ഗാന്ധിജിയാകട്ടെ ഹിന്ദുക്കളുടേതായ കാര്യത്തില്‍ ഇതരമതസ്ഥരെ ഇടപെടുവിക്കാതെയും നോക്കി. ഉദാഹരണത്തിന് വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ അദ്ദേഹം ജോര്‍ജ് ജോസഫിന് എഴുത്തുമൂലം പ്രത്യേക നിര്‍ദ്ദേശം കൊടുത്തു. ഇതിന്റെയെല്ലാം ഫലമായി മഹാത്മജി ഹിന്ദുക്കള്‍ക്ക് സബര്‍മതിയിലെ സിദ്ധന് ആയി. രാഷ്ട്രീയക്കാരനായ ഗാന്ധിജി, സിദ്ധനായ ഗാന്ധിജി- ഇവരില്‍ ആരാണ് ഭാരതീയഹൃദയത്തില് സ്ഥാനംപിടിക്കുന്നതെന്ന് ചോദിച്ചാല്‍ നമുക്ക് നിസ്സംശയം പറയാന്‍ കഴിയും ‘സിദ്ധനായ ഗാന്ധിജി’യാണെന്ന്. ആത്മീയത തുടിക്കുന്ന ഭാരതീയ ശ്രദ്ധാകേന്ദ്രം ഇവിടെയും കേടും തടവും തട്ടാതെ നിലനില്ക്കുന്നുവെന്നു നമുക്ക് കാണാന്‍ കഴിയും.
ഗാന്ധിയുഗത്തിലെതന്നെ മറ്റൊരു പ്രതിഭാസമായിരുന്നു രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപനവും വികാസവും. അതിന്റെ പ്രവര്‍ത്തനരീതിയും പരിപാടികളും അവയുടെ സഫലതയും കണ്ട് മഹാത്മജിതന്നെ സംഘസ്ഥാപകനായ ഡോ. ഹെഡ്ഗേവാറിനോട് വാര്‍ധയിലെ സംഘശിബിരത്തില്വച്ച് പറഞ്ഞു, ‘ഹെഡ്ഗേവാര്‍ജി, ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ മാത്രമാണ് സംഘാടകന്‍ എന്നാണ്. എന്നാല്‍ ഇന്ന് ഞാന്‍ മറ്റൊരു സംഘാടകനെക്കൂടി കണ്ടെത്തിയിരിക്കുന്നു…’ ബ്രാഹ്മണന്, അബ്രാഹ്മണന്, ഉയര്ന്നവന്, താഴ്ന്നവന് എന്നില്ലാതെ അയിത്തം നിശ്ശേഷം നീക്കിക്കളഞ്ഞു ജീവിതം നയിക്കുന്ന സംഘസ്വയംസേവകരുടെ ശിബിരം അതിസൂക്ഷ്മം നിരീക്ഷിച്ചതിനുശേഷം സംതൃപ്തനായിട്ടാണ് ഗാന്ധിജി മേല്‍പ്പറഞ്ഞ അഭിപ്രായം പ്രകാശിപ്പിച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: