വാഷിങ്ടണ്‍: രണ്ടായിരം മീറ്റര്‍ നീളവും നാനൂറ് മീറ്റര്‍ വീതിയുമുളള ക്ഷുദ്ര ഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്ത് കൂടി കടന്ന് പോയി. എന്നാല്‍ കൂട്ടിയിടി ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.
ഭൂമിയുടെ പത്ത് ലക്ഷം മൈല്‍ അരികിലൂടെയാണ് ഇത് കടന്ന് പോയത്. സാധാരണ ക്ഷുദ്ര ഗ്രഹങ്ങള്‍ ഇത്തരത്തില്‍ ഭൂമിയ്ക്ക് സമീപത്ത് കൂടി കടന്ന് പോകാറുണ്ട്. എന്നാല്‍ 2014 മെയില്‍ കണ്ടെത്തിയ ജെഒ25 എന്ന ഈ ഗ്രഹം ഇക്കൂട്ടത്തില്‍ ഏറ്റവും വലുതാണ്. 2004ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ക്ഷുദ്രഗ്രഹം ഭൂമിയ്ക്ക് ഇത്രയും അടുത്ത് എത്തുന്നത്.
ഭൂമിയ്ക്കടുത്ത് കൂടി കടന്ന് പോയ ഇത് സൂര്യനെ വലം വയ്ക്കുകയാണ്. ചന്ദ്രന്റെ ഇരട്ടി പ്രകാശവും ഇതിനുണ്ട്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: