ചാലക്കുടി: ബലാല്‍സംഗ-മോഷണ കേസുകളിലെ രണ്ട് പ്രതികള്‍ കഞ്ചാവും വ്യാജമദ്യവുമായി പിടിയിലായി. ചാലക്കുടി നായരങ്ങാടി ഓടംപറമ്പില്‍ കുറുക്കന് എന്ന രാജേഷ്(35), ഒല്ലൂര്‍ ചന്ദനക്കാട് വെളിയത്തു പറമ്പില്‍ കാപ്പിരി എന്ന രമേഷ്(32)എന്നിവരെയാണ് ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അഞ്ച് ലിറ്റര്‍ വിദേശ മദ്യവും ഒന്നര കിലോ കഞ്ചാവും പ്രതികളില്‍ പോലീസ് പിടികൂടിയത്.
നായരങ്ങാടിയില്‍ രാജേഷ് നടത്തുന്ന കോഴിക്കടയുടെ മറവിലാണ് കഞ്ചാവും വ്യാജ മദ്യവും വില്‍പ്പന നടത്തിയിരുന്നത്. 2105ല്‍ മാനസിക വൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അതിരപ്പിള്ളി സ്വദേശികളായ യുവാവിന്റെയും യുവതിയുടേയും നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും കുഴല്‍ പണം തട്ടിയെടുത്തതടക്കം മറ്റ് നിരവധി കേസുക്കളിലെയും പ്രതികളാണ് ഇവര്‍.
2016ല്‍ കോഴിക്കോട് സ്ക്കൂട്ടര്‍ യാത്രക്കാരായ രണ്ടു പേരെ അക്രമിച്ച് പതിനേഴര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും രണ്ടു പേരും പ്രതികളാണ്. 2007ല്‍ പത്ത് ലിറ്റര്‍ വാറ്റു ചാരയവുമായി രാജേഷിനെ വെളിക്കുളങ്ങര പോലീസ് പിടികൂടിയിരുന്നു.
സേലത്തു നിന്നും കാറില്‍ കൊണ്ടു വരുന്ന കഞ്ചാവ് തൃശ്ശൂരുള്പ്പെടെ പലസ്ഥലങ്ങളിലും ഫോണില്‍ ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കൂട്ടാളികള്‍ മുഖേന എത്തിച്ചു കൊടുക്കുകയായിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്ന് ഡിവൈഎസ്പി എസ്.ഷാഹൂല്‍ ഹമീദ് പറഞ്ഞു.
ട്രാഫിക് എസ്.ഐ എസ്.ഐ.വത്സകുമാര്‍, എഎസ്ഐ ഷാജു എടത്താടന്‍, സീനിയര്‍ സിപിഒമാരായ പി.എം.മൂസ,എ.യു.റെജി, ഷിജോ തോമസ്, സി.ബി.വിനോദ്, പി.മനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: