തൃശൂര്‍: മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്താനും ജൈവസന്തുലിതാവസ്ഥ തകിടംമറിക്കാതെയുള്ളവളപ്രയോഗം ഉറപ്പാക്കാനും ആധുനികകളുമായി കാര്‍ഷികസര്‍വകലാശാല. ഓരോ വിളയ്ക്കും ആവശ്യമായതോതില്‍ മൂലകങ്ങളുടെലഭ്യത ക്രമീകരിച്ച വളക്കൂട്ടുകള്‍ പ്രചാരത്തിലാക്കാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി കെഎയു സമ്പൂര്‍ണ മിക്സ് എന്ന സൂക്ഷ്മമൂലക കൂട്ടും ജൈവവള ഡിസ്ക്കുകളും പട്ടാമ്പി ഗവേഷണകേന്ദ്രത്തിലും വളക്കുറ്റികളുംസൂക്ഷ്മമൂലകലായനികളും കാസര്‍കോട്ടെ പിലിക്കോട് ഗവേഷണകേന്ദ്രത്തിലും തയ്യാറായിക്കഴിഞ്ഞു.
വിളകള്‍ക്ക് ആവശ്യമായ തോതില്‍ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ചാണ് കൂട്ടുകളുടെ നിര്‍മ്മിതി. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, സള്‍ഫര്‍, സിങ്ക്, ചെമ്പ്, ബോറോണ്‍, മോളിബ്ഡിനം എന്നീ മൂലകങ്ങളും ചെറിയതോതില്‍ മാംഗനീസ്, ഇരുമ്പ്, നൈട്രജന്‍ എന്നിവയും അടങ്ങിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന് പറഞ്ഞു.
സമ്പൂര്‍ണ്ണ കെ.എ.യു. മള്‍ട്ടിമിക്സ് എന്ന പേരില്‍ വാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവക്കുള്ള കൂട്ടാണ് പട്ടാമ്പി ഗവേഷണകേന്ദ്രത്തില്‍ തയ്യാറായത്. ഇലകളിലൂടെയുള്ള വളപ്രയോഗം സൂക്ഷ്മതയോടെ ചെയ്യേണ്ടതായതിനാല്‍ കര്‍ഷകര്‍ക്ക് സൗകര്യപ്രദമായരീതിയില്‍ ഗുളികരൂപത്തില്‍ ഉള്ള സൂക്ഷ്മമൂലകകൂട്ടുകളും താമസിയാതെ ലഭ്യമാക്കും. ചട്ടികളിലും, ഗ്രോബാഗുകളിലും ഉപയോഗിക്കാനായി സംയുക്ത വളഡിസ്ക്കുകളും ഇവിടെ ക്രമപ്പെടുത്തിയിട്ടുണ്ട്. ജൈവവളവും ആവശ്യത്തിന് മറ്റുമൂലകങ്ങള്‍ നല്കാന് കഴിയുന്ന വിധത്തില്‍ രാസവളങ്ങളുംസൂക്ഷ്മമൂലക വളങ്ങളുംചേര്ന്ന ഒന്നു മുതല്‍ മൂന്ന് ഡിസ്ക്കുകള്‍ വരെ, വലിപ്പത്തിനനുസരിച്ച്, ഒരുചട്ടിയില്‍/ഗ്രോബാഗില്‍ ഉപയോഗിക്കാം. ഒരു ലിറ്റര്‍/5 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം ഉണ്ടാക്കാനുള്ള കിറ്റുകളും ഉടനെ പുറത്തിറക്കുമെന്ന് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ. എം.സി. നാരായണന്‍കുട്ടി പറഞ്ഞു.
പച്ചക്കറികൃഷിക്കും വാഴക്കൃഷിക്കുംഅനുയോജ്യമായ സൂക്ഷ്മമൂലക-ദ്രാവക മിശ്രിതവും ചെടികളുടെ തടത്തില്‍ നിക്ഷേപിക്കാവുന്ന വളക്കുറ്റികളും പിലിക്കോടുള്ള ഉത്തരമേഖലാ ഗവേഷണകേന്ദ്രത്തിലാണ് തയ്യാറാക്കിയതെന്ന് ഉത്തര മേഖലാഗവേഷണകേന്ദ്രം അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ.പി.ആര്.സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: