ആലപ്പുഴ: ഏഴുവര്ഷത്തിലൊരിക്കല്മാത്രം നടക്കുന്ന കണ്ണന്നൂര്‍ ക്ഷേത്രക്കാവുകളിലെ സര്‍പ്പം തുള്ളലിന് അരങ്ങൊരുങ്ങുന്നു. ചെന്നിത്തല തെക്ക് കണ്ണന്നൂര്‍ ക്ഷേത്രത്തിലെ ഒന്നരയേക്കറോളം വ്യാപിച്ചുകിടക്കുന്ന നാല് സര്പ്പക്കാവുകള്ക്കായി പ്രത്യേക കൊട്ടിലുകളും പന്തലുകളുമൊരുക്കി ഏഴുദിനരാത്രങ്ങളായി നടത്തുന്ന സര്‍പ്പംതുളളല്‍ മഹായജ്ഞം ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തകളാല് ശ്രദ്ധേയമാണ്.
മെയ് രണ്ടു മുതല്‍ എട്ടുവരെയാണ് യജ്ഞം. 27 മുതല്‍ 12 ദിവസം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഏഴ് പിണിയാളുകളും പരികര്‍മ്മികളും വ്രതോപാസനകളിലായിരിക്കും. പിണിയാളുകളാകുന്നത് 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. സപ്തകന്യക നാഗങ്ങളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. കടവൂര്‍ അശോക് കുമാര്‍, കടവൂര്‍ ഹരികുമാര്‍ എന്നിവരാണ് യജ്ഞത്തിന് മുഖ്യകാര്മ്മികരാകുന്നതെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. നാരായണപിള്ള, ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് നായര്‍, സതീഷ്പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: