തൃശൂര്‍:ഫയല്‍ ഡിസ്പോസല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ നശിപ്പിക്കാവുന്ന ഫയലുകള്‍ പോലും നശിപ്പിക്കാവൂ എന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍ പറഞ്ഞു. മുഖ്യാവിവരാവകാശ കമ്മീഷണര്‍ക്ക് ലഭിച്ച ജില്ലയിലെ പരാതി കേള്‍ക്കുവാന്‍ കള്കടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിലാണ് കമ്മീഷണര്‍ ഇപ്രകാരം പറഞ്ഞത്.
ഫയല്‍ ലഭ്യമല്ലാെയന്ന മറുപടി കൊണ്ട് മാത്രം വിവരാവകാശ അപേക്ഷ തീര്‍പ്പാക്കരുതെന്നും, കാരണം അപേക്ഷകനെ ബോധിപ്പിക്കുന്നതിന് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പുതിയതായി അറിയാനുളള കാര്യങ്ങള്‍ക്ക് പുതിയ അപേക്ഷ നല്‍കണം. അപ്പലേറ്റ് അപേക്ഷയില്‍ പുതിയ ചോദ്യം കൂട്ടിച്ചേര്‍ത്താല്‍ മറുപടി ലഭിക്കണമെന്നില്ല. അപേക്ഷയില്‍ സ്വീകര്‍ത്താവ് ഏന്തെങ്കിലും നടപടികുറിച്ചിട്ടുണ്ടെങ്കില് സമര്‍പ്പിച്ച അപേക്ഷകന് പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യ കമ്മീഷണര്‍ അറിയിച്ചു.
അപേക്ഷകന് സ്വന്തം അപേക്ഷയുടെ പകര്‍പ്പ് നല്കാന് വ്യവസ്ഥയില്ലെന്ന ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് പരാതിക്കാരന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കമ്മീഷന് ഇങ്ങനെ നിര്‍ദ്ദേശിച്ചത്.40 പരാതികള്‍ പരിഗണിച്ചു.5 പരാതിക്കാരും, 4 എതിര്‍കക്ഷികളും ഹാജരായില്ല. പരിഹരിച്ചവയുടെ ഉത്തരവ് ഒരാഴ്ചയ്ക്കകം കക്ഷികള്‍ക്ക് അയച്ചുകൊടുക്കുമെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: