ചെറുപുഴ: പാടിയോട്ടുചാലിനടുത്ത് തിമിരിയില്‍ കര്‍ഷകതൊഴിലാളിയായ പുന്നക്കോടന്‍ സീത(54) പശുവിന് തീറ്റ പറിക്കാന്‍ പോകുമ്പോള്‍ വഴിയരികിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. വൈദ്യുതി വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണ് ഈ ദാരുണമായ മരണത്തിന് കാരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. നിര്‍ദ്ധനരായ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ സീതയുടെ മരണത്തിനുത്തരവാദിയായവരുടെ പേരില്‍ നടപടി സ്വീകരിക്കുവാനും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കുവാന് ഉള്ള നടപടികള്‍ സ്വീകരിക്കുവാനും അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സമീപത്തുള്ള ക്വാറിയിലേക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച ഇരുമ്പ് തൂണും സ്റ്റേ വയറുമാണ് അപകടത്തിന് കാരണം. വഴിയരികില്‍ സ്ഥാപിച്ച തൂണ് പിടിക്കാതെ ആളുകള്‍ക്ക് ഇതുവഴി നടന്നു പോകുവാന്‍ സാധിക്കില്ല. 110കെവി ലൈന്‍ കടന്നു പോകുന്ന തുണിലെ ഇന്സുലേറ്റര് പൊട്ടിതെറിച്ച നിലയിലാണ്. എന്നിട്ടും വൈദ്യുതി പ്രസരണം നിലച്ചിരുന്നില്ല. തോട്ടില്‍ കുഴിച്ചിട്ട സ്റ്റേ വയറിലൂടെയും വൈദ്യുതി പ്രവാഹമുണ്ടായിരുന്നു. ക്വാറി ഉടമയെ സഹായിക്കുന്നതിനായി ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈന്‍ വലിച്ച കെഎസ്ഇബി അധികൃതരും നാട്ടുകാരുടെ എതിര്‍പ്പുകളെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവഗണിക്കുന്ന ക്വാറി ഉടമയുമാണ് മരണത്തിനുത്തരവാദി. ആയതിനാല്‍ നിര്‍ധന കുടുബത്തിന് നഷ്ടപരിഹാരം നല്കുവാനും ഈ മരണത്തിന് കാരണക്കാരായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: