ചെറുപുഴ: റോഡ് വികസനത്തിന്റെ പേരില്‍ ചെറുപുഴ മുതല്‍ കാക്കേഞ്ചാല്‍ വരെയുള്ള മുഴുവന്‍ മരങ്ങളും മുറിക്കാനുള്ള ചെറുപുഴ പഞ്ചായത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ചെറുപുഴ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ളതും റോഡ് വികസനത്തിന് തടസമായി നില്ക്കുന്നതുമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന്റെ മറവില്‍ യാതൊരുവിധ ശല്യവുമില്ലാതെ ജനങ്ങള്‍ക്ക് തണലേകുന്ന മാവ് ഉള്‍പ്പെടെയുള്ള വന്‍ മരങ്ങള്‍ നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമെന്നും, പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നാണെന്ന തിരിച്ചറിവോടെ ഹരിതകേരളം എന്നത് യാഥാര്‍ഥ്യമാക്കാന്‍ ചെറുപുഴയിലെ പഞ്ചായത്തധികൃതര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഓവുചാലിനും റോഡിനും തടസ്സമാകാത്ത മരങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളുണ്ടാകണമെന്നും മലബാര്‍ പരിസ്ഥിതി സമിതി കണ്‍വീനര്‍ ദാസ്ക്കരന്‍ വെള്ളൂര്‍, ഓസ്റ്റില്‍ കുര്യന്, പി.മുഹമ്മദ്കുഞ്ഞി, കെ.എന്‍.ശ്രീകാന്ത്, മോഹനന് പലേരി, തോമസ് കുഴിമറ്റം എന്നിവര്‍ അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: