കണ്ണൂര്‍: സ്വാതന്ത്ര്യസമര പോരാളികളുടെ സ്മരണക്കായി പ്രസ്ക്ലബ്ബ് റോഡില്‍ സ്ഥാപിച്ച സുവര്‍ണ്ണജൂബിലി സ്തൂപത്തിന് അധികൃതരുടെ അവഗണന. പ്രസ്ക്ലബ് റോഡ് വികസനത്തിന്റെ ഭാഗമായി റോഡില്‍ നിന്ന് മാറ്റിയ മണ്ണ് സ്തൂപത്തിന് ചുറ്റുമായിട്ട് കൂട്ടിയിട്ട നിലയിലാണിപ്പോള്‍. കല്ലുകളും മരക്കൊമ്പുകളും അടങ്ങിയ മാലിന്യമാണ് റോഡുപണി ഏറ്റെടുത്ത കരാറുകാര്‍ സ്തൂപത്തിന് ചുറ്റിലും കൂട്ടിയിട്ടിരിക്കുന്നത്. ഇതു മൂലം സ്തൂപം മാലിന്യങ്ങളാല്‍ മറഞ്ഞ നിലയിലാണ്. നിരവധി തവണ മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഇവിടെ മാലിന്യം തള്ളാനുള്ള നഗരസഭയുടെ തീരുമാനം നേരത്തേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ടാറിഗ് പൂര്‍ത്തിയാക്കിയ ശേഷം മാലിന്യങ്ങള്‍ നീക്കം ചെയ്യാമെന്നാണ് കരാറുകാര്‍ പരഞ്ഞിരുന്നത്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇതിനായി മുന്‍കൈ എടുക്കാന്‍ കോര്‍പ്പറേഷനും തയ്യാറാകുന്നില്ല. ഇതിനോട് കനത്ത അവഗണനയാണ് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഇവിടെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് സമീപത്തെ കടക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്. റോഡിലൂടെ വാഹനങ്ങളും മറ്റും പേകുമ്പോഴും കാറ്റിലും ഇവിടെ നിന്നും പൊടി ഉയരുകയും തുണികളും മറ്റ് കച്ചവടസാധനങ്ങളും ഉപയോഗശൂന്യമായി പോകുന്നതായാണ് കച്ചവടക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: