മുക്കം: പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട വാഹ നം പോലീസ് കസ്റ്റഡിയി ലെടുത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. മാവൂര്‍ പോലീസിന്റെ വാഹന പരി ശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് പിടികൂ ടുകയായിരുന്നു. വാഹ നത്തില്‍ നി ന്ന് രണ്ട് കമ്പിപ്പാര യും മുള്ളന്‍ പന്നിയുടെ രണ്ട് മുള്ളുകളും കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ വാഹനത്തില്‍ രക്തക്കറയും പോലീസ് കണ്ടെത്തി.
മാവൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് വരുന്ന മാര്‍ഷല്‍ ജീപ്പിന് കൈകാണിക്കുകയായിരുന്നു. നിര്‍ത്താനെന്ന വ്യാജേന സ്പീഡ് കുറച്ച് വാഹനം പിന്നീട് സ്പീഡില്‍ ഓടിച്ച് പോയതോടെ പോലീസ് പിന്തുടര്ന്നു. കൂളിമാട്, ചെറുവാടി പഴം പറമ്പ് ,കുനിയില്‍ എന്നിവിടങ്ങളിലൂടെ പോലീസിനെ വട്ടംചുറ്റിച്ച സംഘം കുനിയില്‍ അങ്ങാടിക്ക് സമീപമുള്ള പാറമടയിലേക്ക് വാഹനം ഓടിച്ച് കയറ്റുക യായിരുന്നു. റോഡ് അവസാനി ച്ചതോടെ ജീപ്പ് നിര്‍ത്തിയ സം ഘം കയ്യില്‍ ഒരു ചാക്കുമായി ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണത്തിന്റെ പശ്ചാത്തലത്തി ലാണ് പോലീസ് പരിശോധന നടത്തിയിരു ന്നത്. പിടികൂടിയ വാഹനം മാവൂര്‍ സ്റ്റേഷനി ലേക്ക് മാറ്റി. വിരലടയാള വിദഗ്ധര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി.പ്രതികള്‍ ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: