കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റിന് സമീപം താമസിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ്, കൃഷി, സാമൂഹ്യനീതി സെക്രട്ടറിമാരും സംഭവത്തെക്കുറിച്ച് അനേ്വഷണം നടത്തി ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പേരാമ്പ്രയിലെ കശുവണ്ടി എസ്റ്റേറ്റുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം എഴുപതോളം കുട്ടികള്‍ രോഗബാധിതരാണെന്ന സ്വകാര്യ ചാനല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഇവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണെങ്കിലും സര്‍ക്കാര്‍ കണക്കിലില്ല. രോഗബാധിതരായ അഞ്ചുപേര്‍ മരിച്ചു. 2004 വരെ പേരാമ്പ്ര എസ്റ്റേറ്റില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി, സോഷ്യല്‍ ജസ്റ്റിസ് സെക്രട്ടറി എന്നിവരോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: