മോസ്കോ: ഭീകരതക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ റഷ്യയും ഫ്രാന്‍സും കൈകൊർക്കുന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്വും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക്ക് എയ്റോള്ട്ടും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
ഇരു നേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്നും സിറിയന്‍ വിഷയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും എയ്റോള്ട്ടിന്റെ ഓഫീസാണ് വ്യക്തമാക്കിയത്. സിറിയന്‍ വിഷയത്തില്‍ അമേരിക്ക-റഷ്യന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെയാണ് റഷ്യ-ഫ്രാന്‍സ് സഹകരണ നീക്കം.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴസണുമായി സെര്‍ജി ലവോര്‍വ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സിറിയന്‍ വിഷയത്തില്‍ റഷ്യ നിലപാട് കടുപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: